റായ്‌പൂർ: ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഡിൽ സുരക്ഷക്കിടെ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റ് ശക്തി മേഖലകൾ ഉൾപ്പടെയുള്ള മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ദണ്ഡേവാഡയിലെ തുമക്പാൽ ക്യാമ്പിന് സമീപമാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഒരുക്കിയിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ മാവോയിസ്റ്റുകൾ ഇന്ന് പുലർച്ചയോടെ ആക്രമണം നടത്തുകയായിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇംപ്രൊവൈസ്‍ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടര കിലോയോളം ഐഇഡി പ്രദേശത്ത് നിന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആന്റി നക്സൽ ഓപ്പറേഷൻ എഐജി ദേവ്‌നാഥ് അറിയിച്ചു.
Read More: ഛത്തീസ്‌ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പതിനെട്ട് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചത്. ഡ്രോണുകളും ഹെലികോപ്റ്ററുകളുമുള്‍പ്പെടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി എ ബി വാജ്‍പേയിയുടെ സഹോദരപുത്രിയായ കരുണ ശുക്ലയും മുഖ്യമന്ത്രി രമൺ സിങും ഏറ്റുമുട്ടുന്ന രാജ്‍നന്ദൻഗാവ് ആണ് ഈ ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലം. കോൺഗ്രസ് സ്ഥാനാര്‍ഥിയായ കരുണ ശുക്ല മുൻപ് ബിജെപിയിലായിരുന്നു.സിപിഐക്ക് സ്വാധീനമുള്ള ദണ്ഡേവാഡയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. മന്ത്രിയായ മഹേഷ് ഗഗ്‌ഡ ബിജാപൂരിലും കേദര്‍ കശ്യപ് നാരായൺപൂരിലും ജനവിധി തേടുന്നുണ്ട്. എട്ട് ജില്ലകളിലായി 4336 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. 190 സ്ഥാനാര്‍ഥികളാണ് ഛത്തീസ്‌ഗഡ് മത്സരിക്കുന്നത്. ഛത്തീസ്‌ഗഡിൽ 32 ലക്ഷത്തോളം വോട്ടര്‍മാര്‍ ഈ വോട്ടു ചെയ്യുമെന്നാണ് നിഗമനം.
നേരത്തെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇംപ്രൊവൈസ്‍ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടര കിലോയോളം ഐഇഡി പ്രദേശത്ത് നിന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആന്റി നക്സൽ ഓപ്പറേഷൻ എഐജി ദേവ്‌നാഥ് അറിയിച്ചു.
Read More: ഛത്തീസ്‌ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പതിനെട്ട് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചത്. ഡ്രോണുകളും ഹെലികോപ്റ്ററുകളുമുള്‍പ്പെടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി എ ബി വാജ്‍പേയിയുടെ സഹോദരപുത്രിയായ കരുണ ശുക്ലയും മുഖ്യമന്ത്രി രമൺ സിങും ഏറ്റുമുട്ടുന്ന രാജ്‍നന്ദൻഗാവ് ആണ് ഈ ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലം. കോൺഗ്രസ് സ്ഥാനാര്‍ഥിയായ കരുണ ശുക്ല മുൻപ് ബിജെപിയിലായിരുന്നു.സിപിഐക്ക് സ്വാധീനമുള്ള ദണ്ഡേവാഡയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. മന്ത്രിയായ മഹേഷ് ഗഗ്‌ഡ ബിജാപൂരിലും കേദര്‍ കശ്യപ് നാരായൺപൂരിലും ജനവിധി തേടുന്നുണ്ട്. എട്ട് ജില്ലകളിലായി 4336 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. 190 സ്ഥാനാര്‍ഥികളാണ് ഛത്തീസ്‌ഗഡ് മത്സരിക്കുന്നത്. ഛത്തീസ്‌ഗഡിൽ 32 ലക്ഷത്തോളം വോട്ടര്‍മാര്‍ ഈ വോട്ടു ചെയ്യുമെന്നാണ് നിഗമനം.