പട്ന: ബീഹാറിലെ ഗയയിൽ മുൻ ബിജെപി നേതാവിന്റെ വീട് മാവോയിസ്റ്റുകൾ തകർത്തു. അനുജ് കുമാർ സിൻഹയുടെ വീടാണ് തകർത്തത്. മുപ്പതോളം പേർ വീട്ടിൽ അതിക്രമിച്ചുകയറിയാണ് ഡൈനാമിറ്റ് ഉപയോഗിച്ച് വീട് തകർത്തത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിലുള്ളയാളാണ് അനുജ് കുമാറെന്നാണ് റിപ്പോർട്ട്. ബീഹാർ നിയമസഭയിൽ എംഎൽഎയായി പ്രവർത്തിച്ചിട്ടുണ്ട് അനുജ് കുമാർ.
അനുജ് കുമാറിന്റെ ബന്ധുവിനെ മർദ്ദിച്ചശേഷം വീട്ടിൽനിന്നും പുറത്തുപോകാൻ മാവോയിസ്റ്റ് സംഘം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വീട് തകർത്തശേഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചാണ് മാവോയിസ്റ്റുകൾ മടങ്ങിയത്.
അനുജ് കുമാറിന്റെ ബന്ധുവിനെ മർദ്ദിച്ചശേഷം വീട്ടിൽനിന്നും പുറത്തുപോകാൻ മാവോയിസ്റ്റ് സംഘം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വീട് തകർത്തശേഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചാണ് മാവോയിസ്റ്റുകൾ മടങ്ങിയത്.