ലഖ്നൌ: പൊതുസ്ഥലത്ത് നിസ്ക്കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യു പി പോലീസിന്റെ നടപടിക്കെതിരെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ആർഎസ്എസിന് ശാഖ നടത്താമെങ്കിൽ എന്തുകൊണ്ട് നിസ്ക്കരിച്ചുകൂടായെന്ന് കട്ജു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ പ്രസ്താവന. പോലീസിന്റെ ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ ആർടിക്കിൾ 19 (1) (b)യുടെ ലംഘനമാണ്. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം എല്ലാ ഇന്ത്യൻ പൌരന്മാർക്കുമുണ്ട്. അതിനാൽ യു പി പോലീസിന്റെ നടപടിയെ എതിർക്കുന്നുവെന്നും കട്ജു പറഞ്ഞു.
പൊതു സ്ഥലങ്ങളിൽ താൻ ആർഎസ്എസ് ശാഖ കണ്ടിട്ടുണ്ട്. മുസ്ലിങ്ങളെന്താ പൊതുജനമല്ലേ? പൊതു ഇടങ്ങളായ പാർക്കുപോലുള്ള സ്ഥലങ്ങളിൽ നിസ്ക്കാരം നിരോധിക്കാനെങ്ങനെ പോലീസിന് കഴിയും. നിസ്ക്കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഉത്തർപ്രദേശിലെ നോയിഡയിൽ പൊതുസ്ഥലത്ത് നിസ്ക്കാരം നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് പോലീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കട്ജു പോലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പോലീസിന്റെ ഉത്തരവ് നഗരം മുഴുവൻ നടപ്പാക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. നോട്ടീസിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ആലോചിക്കാതെയാണ് നോട്ടീസ് നൽകിയതെന്ന് സർക്കാർ.
പൊതു സ്ഥലങ്ങളിൽ താൻ ആർഎസ്എസ് ശാഖ കണ്ടിട്ടുണ്ട്. മുസ്ലിങ്ങളെന്താ പൊതുജനമല്ലേ? പൊതു ഇടങ്ങളായ പാർക്കുപോലുള്ള സ്ഥലങ്ങളിൽ നിസ്ക്കാരം നിരോധിക്കാനെങ്ങനെ പോലീസിന് കഴിയും. നിസ്ക്കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഉത്തർപ്രദേശിലെ നോയിഡയിൽ പൊതുസ്ഥലത്ത് നിസ്ക്കാരം നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് പോലീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കട്ജു പോലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പോലീസിന്റെ ഉത്തരവ് നഗരം മുഴുവൻ നടപ്പാക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. നോട്ടീസിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ആലോചിക്കാതെയാണ് നോട്ടീസ് നൽകിയതെന്ന് സർക്കാർ.