ആപ്പ്ജില്ല

പാചകറാണി മസ്താനമ്മ വിടവാങ്ങി; യാത്രയായത് രുചിയുടെ നിറകുടം

കണ്ട്രി ഫുഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മസ്താനമ്മ പ്രശസ്തയായത്.

Samayam Malayalam 4 Dec 2018, 10:18 pm
ഗൂണ്ടൂർ: യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയയായ മസ്താനമ്മ അന്തരിച്ചു. 107-ാം വയസിലായിരുന്നു അന്ത്യം. നാട്ടുരീതിയിലുള്ള പാചക കലയാണ് മുത്തശ്ശി പ്രയോഗിച്ചിരുന്നത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായിരുന്നു മുത്തശ്ശിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൊതിപടർത്തി പ്രചരിച്ചിരുന്നത്. ആന്ധ്രാ സ്വദേശിയാണ് മസ്താനമ്മ.
Samayam Malayalam mastanamma-2


2016ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കുംവേണ്ടി വഴുതനങ്ങക്കറി വെയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാചകറാണി മസ്താനമ്മ അറിയപ്പെട്ടുതുടങ്ങിയത്. 75 ലക്ഷത്തോളം ആളുകളാണ് ആ വീഡിയോ കണ്ടത്. പിന്നീട് മുത്തശ്ശിയുടെ പാചക വീഡിയോകൾ തുടർച്ചയായി യൂട്യൂബിൽ വന്നു. 12 ലക്ഷത്തിലധികം ആളുകളാണ് ഒരു വർഷത്തിനുള്ള കണ്ട്രി ഫുഡ്സ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.

അഞ്ച് മക്കളാണ് 12-ാം വയസിൽ വിവാഹിതയായ മസ്താനമ്മയ്ക്കുള്ളത്. ഇരുപത്തിരണ്ടാം വയസിൽ മസ്താനമ്മയുടെ ഭർത്താവ് മരണപ്പെട്ടു. തുടർന്ന് ഒറ്റയ്ക്കാണ് മക്കളെ വളർത്തിയത്. സ്വന്തം പരീക്ഷണത്തിലൂടെ കണ്ടെത്തിയ രുചിക്കൂട്ടുകളുപയോഗിച്ചാണ് കടൽ വിഭവങ്ങളാണ് മസ്താനമ്മ പ്രധാനമായും പാചകം ചെയ്തിരുന്നത്.

തണ്ണിമത്തൻ ഉപയോഗിച്ചുള്ള ചിക്കൻ കറി, ബിരിയാണി, കബാബ് തുടങ്ങി ഒട്ടനവധി വിഭവങ്ങൾ തയ്യാറാക്കിയാണ് മസ്താനമ്മ കാണികളെ കൊതിപ്പിച്ചിരുന്നത്. പ്രദേശിക വിഭവങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല മസ്താനമ്മയുടെ പാചക വൈദഗ്ദ്യം. മസ്താനമ്മയുടെ വിയോഗ വാർത്തയെ സമൂഹമാധ്യമങ്ങൾ ആദരാഞ്ചലികളോടെയാണ് സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്