ആപ്പ്ജില്ല

'സുശാന്ത് സിങ്ങിന്റേത് ആത്മഹത്യയല്ല'; മരണം കൊലപാതകമെന്ന് കുടുംബാംഗം

മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുശാന്ത് സിങിൻ്റെ അമ്മാവൻ വാര്‍ത്താ ഏജൻസിയോട് പ്രതികരിച്ചത്. സുശാന്ത് സിങ് ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 15 Jun 2020, 9:46 am
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങിൻ്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബാംഗം രംഗത്ത്. നടൻ്റെ മരണം കൊലപാതകമാകാമെന്ന ആരോപണവുമായി അദ്ദേഹത്തിൻ്റെ അമ്മാവനാണ് രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam സുശാന്ത് സിങിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് അമ്മാവൻ
സുശാന്ത് സിങിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് അമ്മാവൻ


സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കണം. മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. അവൻ കൊല്ലപ്പെട്ടതാണ്. പട്നയിലെ സുശാന്തിൻ്റെ വീടിനു മുന്നിൽ നിന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്നലെ മുംബൈ ബാന്ധ്രയിലെ ഫ്ലാറ്റിലാണ് സുശാന്ത് സിങിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 34കാരനായ നടൻ വിഷാദരോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഇന്നു മുംബൈയിൽ സംസ്കരിക്കും.


Also Read: ധോണിയായി വിസ്മയിപ്പിച്ച സുശാന്തിന്റെ അണ്‍ടോള്‍ഡ് സ്‌റ്റോറി!! ഒന്നരക്കൊല്ലത്തെ അധ്വാനം, ഹെലികോപ്റ്റര്‍ ഷോട്ട് പഠിച്ചത് രണ്ടായിരം പന്ത് നേരിട്ട്!

അതേസമയം, സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് എസിപി മനോജ് ശര്‍മയെ ഉദ്ധരിച്ചുള്ള ടൈംസ് നൗ റിപ്പോര്‍ട്ട്. ഫ്ലാറ്റിൽ നിന്നും ഡിപ്രഷനുള്ള മരുന്നുകളും ചികിത്സാരേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും താരം ഡിപ്രഷന് ചികിത്സയിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് സുശാന്തിൻ്റെ ഡോക്ടറിൽ നിന്നും പോലീസ് വിവരം ശേഖരിക്കും.


എന്നാൽ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. സിനിമാമേഖലയിൽ തന്നെയുള്ള ഒരു സുഹൃത്തിനോടാണ് സുശാന്ത് അവസാനമായി സംസാരിച്ചത്. എന്നാൽ ഈ കോള്‍ എപ്പോഴാണ് നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

നടനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്ന് വീട്ടിലെ ജോലിക്കാരൻ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഫോറൻസിക് വിഭാഗം എത്തി മുറിയിലെ സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആൻ്റ് ഭാഭാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്