ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഇവിഎം യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി ബിഎസ്പി നേതാവ് മായാവതി. 2014ലെ തെരഞ്ഞെടുപ്പിലും തുടർന്നുള്ള തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നുവെന്നുള്ള യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മായാവതിയുടെ ആവശ്യം. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടായ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പർ ഉപയോഗിക്കണം- മായാവതി ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ ആശ്ചര്യകരമാണെന്നും ബിജെപിയുടെ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നും മായാവതി ആരോപിച്ചു.
തങ്ങളുടെ വോട്ട് കൊള്ളയടിക്കപ്പെടുന്നതായി വോട്ടർമാർക്ക് തോന്നുന്നുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ആദ്യം ചോദ്യം ചെയ്തത് ബിഎസ്പിയാണെന്നും മായാവതി പറഞ്ഞു.
ബിജെപി വിജയം കൈവരിച്ച തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ഇന്നലെ യുഎസ് ഹാക്കർ സെയ്ദ് ഷൂജ പറഞ്ഞു. 2014ൽ ബിജെപി കേവല ഭൂരിപക്ഷം നേടിയ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നിട്ടുള്ളതായും ഹാക്കർ ആരോപിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി പ്രകാരം വെളിപ്പെടുത്തൽ നടത്തിയ സെയ്ദ് ഷൂജയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.
തങ്ങളുടെ വോട്ട് കൊള്ളയടിക്കപ്പെടുന്നതായി വോട്ടർമാർക്ക് തോന്നുന്നുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ആദ്യം ചോദ്യം ചെയ്തത് ബിഎസ്പിയാണെന്നും മായാവതി പറഞ്ഞു.
ബിജെപി വിജയം കൈവരിച്ച തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ഇന്നലെ യുഎസ് ഹാക്കർ സെയ്ദ് ഷൂജ പറഞ്ഞു. 2014ൽ ബിജെപി കേവല ഭൂരിപക്ഷം നേടിയ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നിട്ടുള്ളതായും ഹാക്കർ ആരോപിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി പ്രകാരം വെളിപ്പെടുത്തൽ നടത്തിയ സെയ്ദ് ഷൂജയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.