ആപ്പ്ജില്ല

മോദി പിന്തുണച്ചത് ട്രംപിനെ, ഒടുവിൽ ബൈഡൻ വിജയത്തിലേയ്ക്ക്; പ്രസ്താവനയുമായി വിദേശകാര്യ മന്ത്രാലയം

റിപബ്ലിക്കൻ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണള്‍ഡ‍് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Samayam Malayalam 7 Nov 2020, 11:01 am
ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡൻ വിജയത്തോടടുക്കുമ്പോള്‍ പ്രസ്താവനയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ - യുഎസ് ബന്ധത്തിൻ്റെ അടിസ്ഥാനം ശക്തമായ അടിത്തറയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന.
Samayam Malayalam mea india response as joe biden leads in us election 2020 through narendra modi supported donald trump
മോദി പിന്തുണച്ചത് ട്രംപിനെ, ഒടുവിൽ ബൈഡൻ വിജയത്തിലേയ്ക്ക്; പ്രസ്താവനയുമായി വിദേശകാര്യ മന്ത്രാലയം


"പ്രതിരോധം മുതൽ നിക്ഷേപവും വ്യാപാരവും വ്യക്തിബന്ധങ്ങളും വരെ സാധ്യമായ എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കുന്ന ഇന്ത്യ - യുഎസ് ബന്ധത്തിൻ്റെ അടിസ്ഥാനം ശക്തമായ അടിത്തറയാണ്." വിദേശകാര്യ മന്ത്രാലയ വക്സാവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മറ്റെല്ലാവരെയും പോലെ ഇന്ത്യയും യുഎസ് തെരഞ്ഞെടുപ്പിൻ്റെ ഫലം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്സാവ് വ്യക്തമാക്കി. യുഎസിൻ്റെ മുൻ പ്രസിഡൻ്റുമാര്‍ ഉഭയകക്ഷിബന്ധം വളരെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രത്യേകം സംസ്ഥാനത്തിനായി ബംഗാളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേയ്ക്ക് അധികാരമാറ്റം ഉണ്ടായാൽ ഇന്ത്യ അതിനെ എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവന. വാര്‍ത്താ ഏജൻസിയായ എപിയുടെ കണക്ക് പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡൻ 264 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉറപ്പാക്കിയിട്ടുള്ളത്. എന്നാൽ നിലവിലെ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന് 214 വോട്ടുകള്‍ മാത്രമാണുള്ളത്. നിര്‍ണായക സംസ്ഥാനങ്ങളിൽ ജോ ബൈഡൻ ലീഡ് ഉയര്‍ത്തുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

Also Read: വീണ്ടും 50,000 കടന്ന് പ്രതിദിന കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതർ 84.62 ലക്ഷം

മാസങ്ങള്‍ക്ക് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണള്‍ഡ‍് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. "അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍" എന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം യുഎസിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ പ്രധാനമന്ത്രി നേരിട്ടെത്തി പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിൻ്റെ തകര്‍ച്ചെന്നത് ശ്രദ്ധേയമാണ്.

അതേസമയം, ജോ ബൈഡൻ പ്രസിഡൻ്റായാലും ഇന്ത്യ - യുഎസ് ബന്ധത്തിൽ വ്യത്യാസമുണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറയെ ഉദ്ധരിച്ചുള്ള ടൈംസ് നൗ റിപ്പോര്‍ട്ട്. ഇന്ത്യ യുഎസ് ബന്ധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്