ആപ്പ്ജില്ല

'എന്‍റെ അമ്മയ്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍': ഇല്‍തിജ മുഫ്‍തി

രക്തത്തില്‍ ഹീമോഗ്ലോബിന്‍റെയും കാല്‍സ്യത്തിന്‍റെയും വിറ്റാമിന്‍ ഡിയുടെയും കുറവുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നുവെന്നും അമ്മയെ എത്രയും വേഗം മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഇല്‍തിജ ആവശ്യപ്പെട്ടു

Samayam Malayalam 5 Nov 2019, 5:17 pm
Samayam Malayalam iltija and mehbooba

ന്യൂഡല്‍ഹി: കശ്‍മീരില്‍ കഠിനമായ തണുപ്പാണ് വരുന്നത്. ആ തണുപ്പിനെ അതിജീവിക്കാനാവാതെ തന്‍റെ അമ്മയ്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കേന്ദ്ര സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് മെഹബൂബ മുഫ്‍തിയുടെ മകള്‍ ഇല്‍തിജ മുഫ്‍തി.

തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളുള്ള എവിടേക്കെങ്കിലും തന്‍റെ അമ്മയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്‍ലിജ മുഫ്‍തി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തെഴുതി. ഒരു മാസം മുമ്പും ഇല്‍തിജ ഇതേ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടില്ല.

തന്‍റെ അമ്മയ്‍ക്ക് എന്ത് സംഭവിച്ചാലും നരേന്ദ്ര മോദി സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് ഇത്‍ലിജ ട്വീറ്റ് ചെയ്‍തു. ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അയച്ച കത്തും ഇല്‍തിജ ട്വിറ്ററില്‍ പങ്കുവെച്ചു.

''എന്‍റെ അമ്മയും മുന്‍ ജമ്മു കശ്‍മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‍തി ഓഗസ്റ്റ് അഞ്ച് മുതല്‍ ജയിലിലാണ്. അടുത്തിടെ അമ്മയെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഹീമോഗ്ലോബിനും കാല്‍സ്യവും വിറ്റാമിന്‍ ഡിയും കുറവാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ അമ്മയെ എത്രയും പെട്ടെന്ന് സൗകര്യപ്രദമായ ഒരിടത്തേക്ക് മാറ്റണമെന്ന് അപേക്ഷിക്കുകയാണ്.'' -ഇല്‍തിജ കുറിച്ചു.


ഓഗസ്റ്റില്‍ ജമ്മു കശ്‍മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പിഡിപി നേതാവായ മെഹബൂബ മുഫ്‍തി ഉള്‍പ്പെടെയുള്ള കശ്‍മീരി നേതാക്കളെ തടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‍ദുള്ള, മകന്‍ ഒമര്‍ അബ്‍ദുള്ള എന്നിവരും തടവിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്