ആപ്പ്ജില്ല

പുരുഷന്മാര്‍ക്കുമുണ്ട് പറയാൻ! "മീടൂ"വിനു പിന്നാലെ "മെൻ ടൂ"

തുറന്നു പറയുന്നത് പുരുഷന്മാരുടെ വേദന

Samayam Malayalam 22 Oct 2018, 11:07 am
ബെംഗളുരു: മീ ടൂ ക്യാംപയിനിലൂടെ വിവിധ രംഗങ്ങളിലെ സ്ത്രീകള്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നതിനു പിന്നാലെ പുരുഷന്മാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നു പറഞ്ഞ് ഒരു സംഘം രംഗത്ത്.
Samayam Malayalam men_too_protest_blore


സ്ത്രീകള്‍ ഉന്നയിക്കുന്ന വ്യാജലൈംഗികാരോപണങ്ങള്‍ മൂലം ജീവിതം നഷ്ടമാകുന്ന പുരുഷന്മാര്‍ക്കും നിയമസഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ലൈംഗികപീഡനക്കേസിൽ കുറ്റവിമുക്തനായ മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി അടക്കം പതിനഞ്ചോളം പുരുഷന്മാരാണ് പുതിയ ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുന്നത്. സന്നദ്ധസംഘടനയായ ക്രിസ്പ് ആണ് പുതിയ ക്യാംപയിനിന്‍റെ സംഘാടകര്‍. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ക്രിസ്പ് പ്രസിഡന്‍ര് കുമാര്‍ ജാഗിര്‍ദാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ മൂലം പ്രമുഖര്‍ക്ക് മാന്യത നഷ്ടപ്പെടുകയാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് കേസിലാണ് മലയാളിയായ ഭാര്യയുടെ പരാതിയിൽ ഫ്രഞ്ച് നയതന്ത്രി പ്രതിനിധഇ പാസ്കൽ മസൂരിയര്‍ അറസ്റ്റിലായത്. തുടര്‍ന്ന് 2017ൽ ബെംഗളുരു സിറ്റി സിവൽ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ജോലി നഷ്ടമായിരുന്നു. മൂന്ന് കുട്ടികളും ഇപ്പോള്‍ ഭാര്യയോടൊപ്പമാണ് താമസം.

അതേസമയം, മീടൂവിനെതിരെയല്ല, മെൻ ടൂ പ്രചാരണമെന്നും ശബ്ദം നഷ്ടമാകുന്ന പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്നും പാസ്കൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്