ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സിആര്‍പിഎഫ് സൈനികര്‍ക്ക് വ്യോമയാത്ര നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു-ശ്രീനഗര്‍ വ്യോമ യാത്രയെ സര്‍ക്കാര്‍ ഉയര്‍ത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര പാരമിലിട്ടറി സേനകള്‍ക്ക് വ്യോമയാത്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇവരുടെ യാത്രാ സമയം ചുരുക്കാനാണ് ഇത്തരത്തിലുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജമ്മു സെക്ടറിൽ ഇത് നടപ്പാക്കിയതാണ്. സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡൽഹിയിലേക്കും വ്യാപിപ്പിച്ചെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം സിആർപിഎഫ് സൈനികർക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് പുൽവാമ ജില്ലയിൽ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായത്. ഇതിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകരസംഘനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വ്വ കക്ഷിയോഗത്തിൽ എല്ലാ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന് പിന്തുണയും അറിയിച്ചിരുന്നു.
കേന്ദ്ര പാരമിലിട്ടറി സേനകള്‍ക്ക് വ്യോമയാത്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇവരുടെ യാത്രാ സമയം ചുരുക്കാനാണ് ഇത്തരത്തിലുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജമ്മു സെക്ടറിൽ ഇത് നടപ്പാക്കിയതാണ്. സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡൽഹിയിലേക്കും വ്യാപിപ്പിച്ചെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം സിആർപിഎഫ് സൈനികർക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് പുൽവാമ ജില്ലയിൽ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായത്. ഇതിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകരസംഘനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വ്വ കക്ഷിയോഗത്തിൽ എല്ലാ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന് പിന്തുണയും അറിയിച്ചിരുന്നു.