ആപ്പ്ജില്ല

സൗജന്യ റേഷൻ നിഷേധിച്ചു; പഞ്ചാബിൽ കുടിയേറ്റ തൊഴിലാളി ജീവനൊടുക്കി

റേഷൻ അനുവദിക്കാത്തതിനാൽ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.

Samayam Malayalam 11 May 2020, 5:26 pm
ലുധിയാന: സൗജന്യ റേഷൻ അനുവദിക്കാതിരുന്നതിനാൽ പഞ്ചാബിലെ ലുധിയാനയിൽ 37കാരൻ ജീവനൊടുക്കി. കുടിയേറ്റ തൊഴിലാളിയായ അജിത്ത് കുമാറാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ലുധിയാനയിലെ രാജീവ് ഗാന്ധി കോളനിയിലെ വീട്ടിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്.
Samayam Malayalam പഞ്ചാബിൽ ആത്മഹത്യ...
പഞ്ചാബിൽ ആത്മഹത്യ...


സൗജന്യ റേഷൻ നിഷേധിച്ചത് കൊണ്ടാണ് ഭർത്താവ് ആത്മത്യ ചെയ്യേണ്ടി വന്നതെന്ന് അജിത്ത് കുമാറിൻെറ ഭാര്യ പറഞ്ഞു. തങ്ങൾക്ക് റേഷൻ നിഷേധിച്ചവരാണ് ഈ ആത്മഹത്യക്ക് ഉത്തരവാദികളെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചാബിൽ പോലീസ് സ്റ്റേഷനുകൾ വഴിയാണ് കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ വിതരണം ചെയ്യുന്നത്. പോലീസ് സ്റ്റേഷനിൽ റേഷന് വേണ്ടി ചെന്നപ്പോൾ അപമാനിച്ച് പറഞ്ഞ് വിട്ടതായും ആരോപണമുണ്ട്.

Also Read: ചൈനയിലെ ഷോപ്പിൽ യുവതി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്ത്; വിശദീകരണവുമായി സ്വീഡിഷ് കമ്പനി!

എന്നാൽ പോലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. ജോലിയില്ലാതെ ഇത്രയും ദിവസങ്ങൾ തള്ളി നീക്കിയതിൻെറയും മറ്റും മാനസിക സമ്മർദ്ദത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ലോക് ഡൗൺ തുടങ്ങിയത് മുതൽ ഇവർക്ക് തൊഴിലെടുക്കാൻ സാധിക്കുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്