ഭോപ്പാല്‍։ മധ്യപ്രദേശ് - മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങി കിടന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. ഇരുസംസ്ഥാനങ്ങളോടും അതിര്‍ത്തി പങ്കിടുന്ന സെന്ധ്വ എന്ന നഗരത്തിലാണ് അക്രമം പൊട്ടിപുറപ്പെട്ടത്.
Also Read : ഡല്‍ഹിയില്‍ നിന്ന് ആദ്യ ട്രെയിന്‍ തിരുവനന്തപുരത്ത്; ആറ് പേര്‍ക്ക് രോഗലക്ഷണം, ജാഗ്രത
ദേശീയ പാത മൂന്നില്‍ ഗതാഗത സ്തംഭനം വന്നതോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ആശങ്കയിലായതും അക്രമാസക്തരായതും. മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ക്കായി യാത്രാ സൗകര്യമോ ഭക്ഷണമോ ഏര്‍പ്പെടുത്തിയിട്ടില്ല എന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം.
നൂറുകണക്കിന് ആളുകള്‍ അലറിക്കരഞ്ഞുകൊണ്ട് പാതയോരത്തു കൂടി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്തുണ്ടായിരുന്ന പൊലീസ് സ്റ്റേഷന് നേരെ ഇവര്‍ കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മാസങ്ങള്‍ മാത്രം പ്രായമുള്ള ചെറിയ കുട്ടികളുമായാണ് പലരും യാത്രകള്‍ നടത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളെ ഇവിടെ വരെ എത്തിച്ചു. എന്നാല്‍, മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒന്നും നല്‍കുന്നില്ല. ഇവിടെ കഴിഞ്ഞ രാത്രി മുതല്‍ കഴിയുകയാണ്. വിശക്കുന്നുണ്ട്. എന്ന് കുടിയേറ്റ തൊഴിലാളികളില്‍ ഒരാളായ സയിലേഷ് ത്രിപാധി പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ ഇയാള്‍ പൂനയിൽ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു.
കുടുങ്ങി കിടക്കുന്ന ഈ സ്ഥലം വനമേഖലയാണെന്നും ഒരു തരത്തിലുള്ള സുരക്ഷയും ഇവിടെ ഇല്ലെന്നും അവര്‍ ആരോപിക്കുന്നു.
പിന്നീട് ജില്ലാ കളക്ടര്‍ അമിത് തോമര്‍ എത്തിയാണ് ഇവരെ ആശ്വസിപ്പിച്ചത്. അതിര്‍ത്തി വരെ 135 ബസ്സുകളിലായാണ് കുടിയേറ്റ തൊഴിലാളികളെ എത്തിച്ചത്. അവരുടെ വാഹനങ്ങള്‍ എത്തുന്നത് വരെ ഭക്ഷണവും വെള്ളവും താമസിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നും മധ്യപ്രദേശ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിനിടെ നേരത്തേയും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. മെയ് മൂന്നിന് ആയിരത്തിലധികം തൊഴിലാളികള്‍ ബര്‍വാനിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും യാത്ര തുടരാനും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്ന സമരം. അന്നും പൊലീസിന് നേരെ കല്ലേറ് അടക്കമുള്ളവ ഉണ്ടായിരുന്നു.
Also Read : 2600ലധികം കൊവിഡ് കേസുകള്‍։ ചെന്നൈയിലെ കോയമ്പേട് ചന്ത വൈറസ് വ്യാപനത്തിന്റെ കേന്ദ്രം
സ്വന്തം നാട്ടിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികളും മധ്യപ്രദേശിന് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും പോകുന്ന തൊഴിലാളികളുടെ ഇടത്താവളമാണ് മധ്യപ്രദേശിലെ ചില നഗരങ്ങള്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസവും ഈ പട്ടണത്തിലൂടെ യാത്ര ചെയ്യുന്നത്.
Also Read : ഡല്‍ഹിയില്‍ നിന്ന് ആദ്യ ട്രെയിന്‍ തിരുവനന്തപുരത്ത്; ആറ് പേര്‍ക്ക് രോഗലക്ഷണം, ജാഗ്രത
ദേശീയ പാത മൂന്നില്‍ ഗതാഗത സ്തംഭനം വന്നതോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ആശങ്കയിലായതും അക്രമാസക്തരായതും. മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ക്കായി യാത്രാ സൗകര്യമോ ഭക്ഷണമോ ഏര്‍പ്പെടുത്തിയിട്ടില്ല എന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം.
നൂറുകണക്കിന് ആളുകള്‍ അലറിക്കരഞ്ഞുകൊണ്ട് പാതയോരത്തു കൂടി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്തുണ്ടായിരുന്ന പൊലീസ് സ്റ്റേഷന് നേരെ ഇവര്‍ കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മാസങ്ങള്‍ മാത്രം പ്രായമുള്ള ചെറിയ കുട്ടികളുമായാണ് പലരും യാത്രകള്‍ നടത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളെ ഇവിടെ വരെ എത്തിച്ചു. എന്നാല്‍, മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒന്നും നല്‍കുന്നില്ല. ഇവിടെ കഴിഞ്ഞ രാത്രി മുതല്‍ കഴിയുകയാണ്. വിശക്കുന്നുണ്ട്. എന്ന് കുടിയേറ്റ തൊഴിലാളികളില്‍ ഒരാളായ സയിലേഷ് ത്രിപാധി പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ ഇയാള്‍ പൂനയിൽ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു.
കുടുങ്ങി കിടക്കുന്ന ഈ സ്ഥലം വനമേഖലയാണെന്നും ഒരു തരത്തിലുള്ള സുരക്ഷയും ഇവിടെ ഇല്ലെന്നും അവര്‍ ആരോപിക്കുന്നു.
പിന്നീട് ജില്ലാ കളക്ടര്‍ അമിത് തോമര്‍ എത്തിയാണ് ഇവരെ ആശ്വസിപ്പിച്ചത്. അതിര്‍ത്തി വരെ 135 ബസ്സുകളിലായാണ് കുടിയേറ്റ തൊഴിലാളികളെ എത്തിച്ചത്. അവരുടെ വാഹനങ്ങള്‍ എത്തുന്നത് വരെ ഭക്ഷണവും വെള്ളവും താമസിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നും മധ്യപ്രദേശ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിനിടെ നേരത്തേയും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. മെയ് മൂന്നിന് ആയിരത്തിലധികം തൊഴിലാളികള്‍ ബര്‍വാനിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും യാത്ര തുടരാനും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്ന സമരം. അന്നും പൊലീസിന് നേരെ കല്ലേറ് അടക്കമുള്ളവ ഉണ്ടായിരുന്നു.
Also Read : 2600ലധികം കൊവിഡ് കേസുകള്‍։ ചെന്നൈയിലെ കോയമ്പേട് ചന്ത വൈറസ് വ്യാപനത്തിന്റെ കേന്ദ്രം
സ്വന്തം നാട്ടിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികളും മധ്യപ്രദേശിന് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും പോകുന്ന തൊഴിലാളികളുടെ ഇടത്താവളമാണ് മധ്യപ്രദേശിലെ ചില നഗരങ്ങള്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസവും ഈ പട്ടണത്തിലൂടെ യാത്ര ചെയ്യുന്നത്.