ജമ്മു: ജമ്മു കശ്മീരിൽ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി പോലീസ് തകര്‍ത്തു. സംസ്ഥാനത്തിന്റെ ശീതകാല തലസ്ഥാനമായ ജമ്മുവിൽ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു.
അർഫാൻ വാനിയെന്ന കശ്മീർ സ്വദേശിയാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടർന്നായിരുന്നു പൊലീസിന്റെ നീക്കം. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപോറ സ്വദേശിയായ ഇയാളുടെ പക്കല്‍ നിന്ന് 60,000 രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.
രാജ്യത്തിന്‍റെ 7 ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിലും ജമ്മു കശ്മീരിലും ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നിവയുടെ നേതൃത്വത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പു രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരുന്നു.
അർഫാൻ വാനിയെന്ന കശ്മീർ സ്വദേശിയാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിവരത്തെത്തുടർന്നായിരുന്നു പൊലീസിന്റെ നീക്കം. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപോറ സ്വദേശിയായ ഇയാളുടെ പക്കല്‍ നിന്ന് 60,000 രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.
രാജ്യത്തിന്‍റെ 7 ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിലും ജമ്മു കശ്മീരിലും ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നിവയുടെ നേതൃത്വത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പു രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരുന്നു.