ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് ഇളവുകളും നിർദേശങ്ങളുമായി വ്യോമയാന മന്ത്രാലയം. ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാർക്ക് പായ്‌ക്ക് ചെയ്‌ത ചൂടുള്ള ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
Also Read: കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കന്യാകുമാരി എംപി എച്ച് വസന്തകുമാർ അന്തരിച്ചു
ഭക്ഷണം വിതരണം ചെയ്യാനും കഴിക്കാനും ഡിസ്‌പോസിബിൾ ട്രേ, പ്ലേറ്റുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവു. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും കാമ്പിൻ അംഗങ്ങൾ പുതിയ കൈയുറകൾ ധരിക്കണം. ഇക്കാര്യത്തിൽ യാതൊരു തരത്തിലുമുള്ള വീഴ്‌ചകൾ നടത്താൻ പാടില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.
യാത്രക്കാർക്കും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുമെന്നും ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനങ്ങളിലെ വിനോദ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. യാത്ര ആരംഹിക്കുമ്പോൾ ഡിസ്‌പോസിബിൾ ഇയർഫോണോ അല്ലെങ്കിൽ അണുവിമുക്‌തമാക്കിയ ഹെഡ്‌ഫോണുകളോ യാത്രക്കാർക്ക് നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.
Also Read: കേരളത്തിൽ ഇന്ന് 2543 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 2097 രോഗമുക്തി
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 23 മുതൽ നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല. വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. മേയ് 25 മുതലാണ് ആഭ്യന്തര വിമാന സർവീസ് രാജ്യത്ത് പുനഃരാരംഭിച്ചത്.
Also Read: കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കന്യാകുമാരി എംപി എച്ച് വസന്തകുമാർ അന്തരിച്ചു
ഭക്ഷണം വിതരണം ചെയ്യാനും കഴിക്കാനും ഡിസ്‌പോസിബിൾ ട്രേ, പ്ലേറ്റുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവു. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും കാമ്പിൻ അംഗങ്ങൾ പുതിയ കൈയുറകൾ ധരിക്കണം. ഇക്കാര്യത്തിൽ യാതൊരു തരത്തിലുമുള്ള വീഴ്‌ചകൾ നടത്താൻ പാടില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.
യാത്രക്കാർക്കും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുമെന്നും ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനങ്ങളിലെ വിനോദ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. യാത്ര ആരംഹിക്കുമ്പോൾ ഡിസ്‌പോസിബിൾ ഇയർഫോണോ അല്ലെങ്കിൽ അണുവിമുക്‌തമാക്കിയ ഹെഡ്‌ഫോണുകളോ യാത്രക്കാർക്ക് നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.
Also Read: കേരളത്തിൽ ഇന്ന് 2543 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 2097 രോഗമുക്തി
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 23 മുതൽ നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല. വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. മേയ് 25 മുതലാണ് ആഭ്യന്തര വിമാന സർവീസ് രാജ്യത്ത് പുനഃരാരംഭിച്ചത്.