ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ പ്രതിരോധ മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. റഫാല്‍ റിവ്യൂ കേസില്‍ പരാതിക്കാരന് നല്‍കിയിരിക്കുന്ന രേഖകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. യുദ്ധവിമാനത്തിന്റെ യുദ്ധക്ഷമതയെ ചോദ്യം ചെയ്യുന്നതാണ് പരാതിയെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.
വിവരങ്ങള്‍ ചോര്‍ത്തിയവര്‍ രാജ്യസുരക്ഷയാണ് ചോദ്യം ചെയ്യുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ അനുമതിയില്ലാതെ ഫോട്ടോകോപ്പിയെടുക്കുകയും ലീക്ക് ചെയ്യുകയും ചെയ്തത് അന്വേഷിക്കും. ഇപ്പോള്‍ പ്രതിരോധവകുപ്പിന്റെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. ഫെബ്രുവരി 28ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. - സത്യവാങ്മൂലം പറയുന്നു.
യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷണ് എന്നിവരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്.
റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ മോദി സര്‍ക്കാര്‍ അഴിമതി നടത്തി എന്നാണ് കോണ്‍ഗ്രസ് ആരോപണം. യുപിഎ ഭരണകാലത്ത് ഉണ്ടാക്കിയ കരാറില്‍ നിന്ന് വ്യത്യസ്തമായി വിമാനങ്ങളുടെ എണ്ണം കുറച്ചും സാങ്കേതിക വിദ്യയുടെ ചെലവ് വര്‍ധിപ്പിച്ചും സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ചുള്ള ഹര്‍ജി എത്തി. കേന്ദ്ര സര്‍ക്കാരിനോട് മുദ്രവച്ച കവറില്‍ റഫാലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇത് ചെയ്തിരുന്നു. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാൽ നോട്ടീസ് അയയ്ക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് റഫാല്‍ ഹര്‍ജിയെന്നും ഇതിൽ പൊതുതാത്പര്യമില്ലെന്നും ആയിരുന്നു സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്.
ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവാണ് റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രേഖകളാണ് ദി ഹിന്ദു ഉപയോഗിച്ചതെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്ന് പരിശോധിക്കുമെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞിരുന്നു.
ഓഫിഷ്യല്സ് സീക്രട്സ് ആക്റ്റ് പ്രയോഗിക്കുമെന്ന് പരാമര്‍ശനത്തില്‍ കടുത്ത വിമര്‍ശനമാണ് പലകോണുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് നേരെ ഉണ്ടായത്. പക്ഷേ, മാധ്യമങ്ങള്‍ക്ക് നേരെ അന്വേഷണം ഉണ്ടാകില്ലെന്ന് പിന്നീട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
വിവരങ്ങള്‍ ചോര്‍ത്തിയവര്‍ രാജ്യസുരക്ഷയാണ് ചോദ്യം ചെയ്യുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ അനുമതിയില്ലാതെ ഫോട്ടോകോപ്പിയെടുക്കുകയും ലീക്ക് ചെയ്യുകയും ചെയ്തത് അന്വേഷിക്കും. ഇപ്പോള്‍ പ്രതിരോധവകുപ്പിന്റെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. ഫെബ്രുവരി 28ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. - സത്യവാങ്മൂലം പറയുന്നു.
യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷണ് എന്നിവരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്.
റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ മോദി സര്‍ക്കാര്‍ അഴിമതി നടത്തി എന്നാണ് കോണ്‍ഗ്രസ് ആരോപണം. യുപിഎ ഭരണകാലത്ത് ഉണ്ടാക്കിയ കരാറില്‍ നിന്ന് വ്യത്യസ്തമായി വിമാനങ്ങളുടെ എണ്ണം കുറച്ചും സാങ്കേതിക വിദ്യയുടെ ചെലവ് വര്‍ധിപ്പിച്ചും സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ചുള്ള ഹര്‍ജി എത്തി. കേന്ദ്ര സര്‍ക്കാരിനോട് മുദ്രവച്ച കവറില്‍ റഫാലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇത് ചെയ്തിരുന്നു. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാൽ നോട്ടീസ് അയയ്ക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് റഫാല്‍ ഹര്‍ജിയെന്നും ഇതിൽ പൊതുതാത്പര്യമില്ലെന്നും ആയിരുന്നു സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്.
ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവാണ് റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രേഖകളാണ് ദി ഹിന്ദു ഉപയോഗിച്ചതെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്ന് പരിശോധിക്കുമെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞിരുന്നു.
ഓഫിഷ്യല്സ് സീക്രട്സ് ആക്റ്റ് പ്രയോഗിക്കുമെന്ന് പരാമര്‍ശനത്തില്‍ കടുത്ത വിമര്‍ശനമാണ് പലകോണുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് നേരെ ഉണ്ടായത്. പക്ഷേ, മാധ്യമങ്ങള്‍ക്ക് നേരെ അന്വേഷണം ഉണ്ടാകില്ലെന്ന് പിന്നീട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.