ന്യൂഡൽഹി: കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം. പ്രതിദിന കേസുകൾ നിരീക്ഷിച്ചുവരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള പത്ത് ജില്ലകൾ കേരളത്തിലാണ്. വൈറസ് പെരുകുന്നത് ഗൗരവമായി കാണണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളത്തിൽ പ്രതിദിന കൊവിഡ് കണക്കുകൾ ഉയര്‍ന്നു നിൽക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം ടിപിആര്‍ 10 ശതമാനത്തിന് മുകളിൽ നിൽക്കുന്നതാണ് ആശങ്ക വളര്‍ത്തുന്നത്.
കൂടുതൽ വകഭേദങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം. രാജ്യത്ത് ഉത്സവ സീസണുകൾ അടുക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് വ്യാപനം ഉണ്ടായാൽ പോലും വാക്സിനേഷനിലൂടെ 98 ശതമാനം മരണനിരക്ക് പിടിച്ചു നിര്‍ത്താൻ സാധിക്കുമെന്ന് വിദഗ്ദ സമിതി അധ്യക്ഷൻ ഡോ വികെ പോൾ പറഞ്ഞു. രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. കേസുകൾ കുറഞ്ഞ ഇടങ്ങളിൽ ഇപ്പോഴും കേസുകൾ കൂടുന്നുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൂടുതൽ വകഭേദങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം. രാജ്യത്ത് ഉത്സവ സീസണുകൾ അടുക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് വ്യാപനം ഉണ്ടായാൽ പോലും വാക്സിനേഷനിലൂടെ 98 ശതമാനം മരണനിരക്ക് പിടിച്ചു നിര്‍ത്താൻ സാധിക്കുമെന്ന് വിദഗ്ദ സമിതി അധ്യക്ഷൻ ഡോ വികെ പോൾ പറഞ്ഞു. രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. കേസുകൾ കുറഞ്ഞ ഇടങ്ങളിൽ ഇപ്പോഴും കേസുകൾ കൂടുന്നുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.