ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്രയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 15 കാരിയുടെ മൃതദേഹം സ്ഥലത്തെ കനാലിനു സമീപത്തു നിന്നും കണ്ടെത്തി. നിര്‍ഭയക്കേസിലെ പെണ്‍കുട്ടി നേരിട്ടതിനു സമാനമായ പീഡനമാണ് ഇൗ പെണ്‍കുട്ടിയതെന്നും നേരിട്ടതെന്ന് പോലീസ് പറഞ്ഞു. ആന്തര അവയവങ്ങളിലും മുഖത്തും ശരീരത്തിന്‍റെ പല ഭാഗത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ശ്വാസകോശം തകര്‍ന്ന നിലയിലായിരുന്നു.
മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പരാതി നല്‍കിയിട്ടും അന്വേഷണം ശരിയായ രീതിയില്‍ നടന്നിരുന്നുവെങ്കില്‍ തന്‍റെ മകള്‍ക്ക് ഇത്തരത്തില്‍ സംഭവിക്കുമായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പ്രതികൾ കൂർത്ത വസ്തുക്കൾ കുട്ടിയുടെ ശരീരത്തിൽ കയറ്റിയിരിക്കാമെന്നും വളരെ ക്രൂരമായ പീഡനത്തിനാണു പെൺകുട്ടി വിധേയയായതെന്നും ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ എസ് കെ ധത്തര്‍വാള്‍ വ്യക്തമാക്കി. അതിനിടെ, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായില്ല.
കൂടാതെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും നിർഭയ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . സംഭവത്തില്‍ പ്രതികളായവര്‍ പാനിപ്പത്തിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പരാതി നല്‍കിയിട്ടും അന്വേഷണം ശരിയായ രീതിയില്‍ നടന്നിരുന്നുവെങ്കില്‍ തന്‍റെ മകള്‍ക്ക് ഇത്തരത്തില്‍ സംഭവിക്കുമായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പ്രതികൾ കൂർത്ത വസ്തുക്കൾ കുട്ടിയുടെ ശരീരത്തിൽ കയറ്റിയിരിക്കാമെന്നും വളരെ ക്രൂരമായ പീഡനത്തിനാണു പെൺകുട്ടി വിധേയയായതെന്നും ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ എസ് കെ ധത്തര്‍വാള്‍ വ്യക്തമാക്കി. അതിനിടെ, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായില്ല.
കൂടാതെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും നിർഭയ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . സംഭവത്തില്‍ പ്രതികളായവര്‍ പാനിപ്പത്തിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.