ബിശ്വനാഥ്: അസമിൽ ബീഫ് വിറ്റെന്നാരോപിച്ച് വയോധികന് നേരെ ആൾക്കൂട്ടാക്രമണം. ഏപ്രിൽ ഏഴിന് ബിശ്വനാഥിലെ ചാര്‍ലി ടൗണിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
68 കാരനായ ഷൗക്കത്ത് അലിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇയാളെ റോഡിൽ ഇട്ട് മര്‍ദ്ദിക്കുകയും പന്നിയിറച്ചി കഴിപ്പിക്കാനുള്ള ശ്രമവും നടന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. മതവികാരം വ്രണപ്പെടുത്തിയതായും ശാരീരികമായി ആക്രമിച്ചതായും കാണിച്ച് ഷൗക്കത്ത് അലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സാമൂഹ്യമാധ്യമത്തിലൂടെ ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചിരിച്ചത്. എന്തിനാണ് ബീഫ് വിറ്റതെന്നും ലൈസൻസ് ഉണ്ടോയെന്നും അക്രമിസംഘം ചോദിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ പൗരത്വം എതാണെന്നും ചോദിക്കുന്നത് വീഡിയോയിൽ കാണാം.
കഴിഞ്ഞ 35 വര്‍ഷമായി അലി അസമിൽ കച്ചവടം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് എഫ്ഐആര്‍ ഫയൽ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്തെത്തിയിട്ടുണ്ട്.
68 കാരനായ ഷൗക്കത്ത് അലിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇയാളെ റോഡിൽ ഇട്ട് മര്‍ദ്ദിക്കുകയും പന്നിയിറച്ചി കഴിപ്പിക്കാനുള്ള ശ്രമവും നടന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. മതവികാരം വ്രണപ്പെടുത്തിയതായും ശാരീരികമായി ആക്രമിച്ചതായും കാണിച്ച് ഷൗക്കത്ത് അലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സാമൂഹ്യമാധ്യമത്തിലൂടെ ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചിരിച്ചത്. എന്തിനാണ് ബീഫ് വിറ്റതെന്നും ലൈസൻസ് ഉണ്ടോയെന്നും അക്രമിസംഘം ചോദിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ പൗരത്വം എതാണെന്നും ചോദിക്കുന്നത് വീഡിയോയിൽ കാണാം.
കഴിഞ്ഞ 35 വര്‍ഷമായി അലി അസമിൽ കച്ചവടം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് എഫ്ഐആര്‍ ഫയൽ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്തെത്തിയിട്ടുണ്ട്.