ഗുണ്ടൂര്‍: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ടിഡിപിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നായിഡുവും ടിഡിപിയും സംസ്ഥാനത്തെ കൊള്ളടയിയ്ക്കുകയാണെന്ന് ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു. പൊതുഖജനാവിലെ പണം കൊണ്ടാണ് തെലുങ്കുദേശം പാര്‍ട്ടി പ്രചരണങ്ങള്‍ നടത്തുന്നതെന്ന് മോദി ആരോപിച്ചു. ചന്ദ്രബാബു നായിഡു നേതൃത്വം നല്കുന്ന പരിപാടികള്‍ക്കും യാത്രകള്‍ക്കും വിനിയോഗിക്കുന്നത് പൊതുജനങ്ങളുടെ പണമാണ്. ബിജെപി പൊതുപരിപാടികള്‍ നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് പണം മുടക്കുന്നതെന്നും എന്നാൽ ടിഡിപി പൊതുഖജനാവിലെ പണമാണ് ഉപയോഗിക്കുന്നതെന്നും മോദി പറഞ്ഞു.
ചന്ദ്രബാബു നായിഡുവിൻ്റെ കൊള്ളയടി ജനം പരിശോധിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. നായിഡുവിന് സ്വന്തം സംസ്ഥാനത്ത് പ്രസക്തി നഷ്ടപ്പെടുകയാണെന്നു മോദി പറഞ്ഞു.ഭാര്യാപിതാവായ എൻടിആറിനെ നായിഡു പിന്നിൽ നിന്ന് കുത്തി. പുതിയ മുന്നണികള്‍ രൂപീകരിക്കുന്നതിലും പിന്നിൽ നിന്നു കുത്തുന്നതിലും നായിഡു മുൻപിലാണെന്നും മോദി പറഞ്ഞു.
ഞായറാഴ്ച വിജയവാഡയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും ഗവര്‍ണ്ണറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിജയവാഡയിലും ഗുണ്ടൂരിലും പ്രതിഷേധബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. ആന്ധ്രാ പ്രദേശിലേയ്ക്ക് മോദിയ്ക്ക് പ്രവേശനമില്ലെന്നും മോദിയെ ഇനി തെരഞ്ഞെടുക്കില്ലെന്നുമായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
ചന്ദ്രബാബു നായിഡുവിൻ്റെ കൊള്ളയടി ജനം പരിശോധിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. നായിഡുവിന് സ്വന്തം സംസ്ഥാനത്ത് പ്രസക്തി നഷ്ടപ്പെടുകയാണെന്നു മോദി പറഞ്ഞു.ഭാര്യാപിതാവായ എൻടിആറിനെ നായിഡു പിന്നിൽ നിന്ന് കുത്തി. പുതിയ മുന്നണികള്‍ രൂപീകരിക്കുന്നതിലും പിന്നിൽ നിന്നു കുത്തുന്നതിലും നായിഡു മുൻപിലാണെന്നും മോദി പറഞ്ഞു.
ഞായറാഴ്ച വിജയവാഡയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും ഗവര്‍ണ്ണറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിജയവാഡയിലും ഗുണ്ടൂരിലും പ്രതിഷേധബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. ആന്ധ്രാ പ്രദേശിലേയ്ക്ക് മോദിയ്ക്ക് പ്രവേശനമില്ലെന്നും മോദിയെ ഇനി തെരഞ്ഞെടുക്കില്ലെന്നുമായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.