ന്യൂഡൽഹി: കോൺഗ്രസ് സര്‍ക്കാര്‍ പ്രതിരോധ കരാറുകളിൽ അവരുടെ മാത്രം താത്പര്യമാണ് പരിഗണിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ കരാറുകള്‍ കോൺഗ്രസിന് എടിഎം മെഷീനുകള്‍ പോലെയായിരുന്നുവന്നും വിശ്വസനീയവും സുതാര്യവുമായ പ്രതിരോധ കരാറുകള്‍ കോൺഗ്രസിന് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. പ്രതിരോധ കരാറുകളിൽ കോൺഗ്രസ് സര്‍ക്കാര്‍ സൈന്യത്തിന്റെ താത്പര്യം ശ്രദ്ധിച്ചിരുന്നില്ല. കോൺഗ്രസ് അവരുടെ താത്പര്യം മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും മോദി ഒരു ദേശീയ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും എൻഡിഎ മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിൽ വരുമെന്നും മോദി അവകാശപ്പെട്ടു. ആരാണ് മോദി എന്ന് നേരത്തെ ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാൽ പാവപ്പെട്ടവര്‍ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടി മോദി എന്തെല്ലാം ചെയ്തെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു.മോദിയുടെ പ്രവൃത്തിയും കാഴ്ചപ്പാടും അവര്‍ക്കറിയാമെന്നും ഈ തെരഞ്ഞെടുപ്പിൽ 2014ലെക്കാള്‍ വലിയ വിജയം എൻഡിഎ നേടുമെന്നും മോദി പറഞ്ഞു.
കുടുംബവാഴ്ച രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഭിമുഖത്തിൽ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് ഒരു കുടുംബത്തിലെ നാല് തലമുറകള്‍ ഈ രാജ്യത്തോട് പറഞ്ഞത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പറഞ്ഞതു തന്നെയാണ് ഇപ്പോള്‍ രാഹുൽ ഗാന്ധി പറയുന്നതെന്നും മോദി പറഞ്ഞു.
താൻ കഴിഞ്ഞ അഞ്ച് വര്‍ഷവും കര്‍മ്മനിരതനായ പ്രധാനമന്ത്രിയായിരുന്നുവെന്നും താൻ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്കിടയിലാണെന്നും മോദി പറഞ്ഞു. ജനങ്ങല്‍ എനിക്കൊരു ജോലി നല്കിയതിനാൽ എനിക്ക് സ്വന്തം കാര്യത്തിനായി പ്രവര്‍ത്തിക്കാൻ അവകാശമില്ല. ഞാൻ ജീവിക്കുന്നത് ഈ രാജ്യത്തിന് വേണ്ടിയാണ്. എത്രകാലം ജനങ്ങള്‍ സമയം നല്കുന്നുവോ അത്രയും നാള് താൻ രാജ്യത്തിനു വേണ്ടി ജീവിക്കുമെന്നും മോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും എൻഡിഎ മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിൽ വരുമെന്നും മോദി അവകാശപ്പെട്ടു. ആരാണ് മോദി എന്ന് നേരത്തെ ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാൽ പാവപ്പെട്ടവര്‍ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടി മോദി എന്തെല്ലാം ചെയ്തെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു.മോദിയുടെ പ്രവൃത്തിയും കാഴ്ചപ്പാടും അവര്‍ക്കറിയാമെന്നും ഈ തെരഞ്ഞെടുപ്പിൽ 2014ലെക്കാള്‍ വലിയ വിജയം എൻഡിഎ നേടുമെന്നും മോദി പറഞ്ഞു.
കുടുംബവാഴ്ച രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഭിമുഖത്തിൽ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് ഒരു കുടുംബത്തിലെ നാല് തലമുറകള്‍ ഈ രാജ്യത്തോട് പറഞ്ഞത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പറഞ്ഞതു തന്നെയാണ് ഇപ്പോള്‍ രാഹുൽ ഗാന്ധി പറയുന്നതെന്നും മോദി പറഞ്ഞു.
താൻ കഴിഞ്ഞ അഞ്ച് വര്‍ഷവും കര്‍മ്മനിരതനായ പ്രധാനമന്ത്രിയായിരുന്നുവെന്നും താൻ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്കിടയിലാണെന്നും മോദി പറഞ്ഞു. ജനങ്ങല്‍ എനിക്കൊരു ജോലി നല്കിയതിനാൽ എനിക്ക് സ്വന്തം കാര്യത്തിനായി പ്രവര്‍ത്തിക്കാൻ അവകാശമില്ല. ഞാൻ ജീവിക്കുന്നത് ഈ രാജ്യത്തിന് വേണ്ടിയാണ്. എത്രകാലം ജനങ്ങള്‍ സമയം നല്കുന്നുവോ അത്രയും നാള് താൻ രാജ്യത്തിനു വേണ്ടി ജീവിക്കുമെന്നും മോദി പറഞ്ഞു.