ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ ഡൽഹി സർവ്വകലാശാലയിലെ അധ്യാപകർ. സർവ്വകലാശാലയിലെ ഇരുന്നൂറിൽ അധികം അധ്യാപകരാണ് മോദിയുടെ വിവാദ പരാമർശത്തെ അപലപിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഡൽഹി സർവ്വകലാശാലയിലെ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആദിത്യനാരായണൻ മിശ്ര, ഡൽഹി സർവ്വകലാശാലയിലെ രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ, മൂന്ന് അക്കാദമിക്ക് കൌൺസിൽ അംഗങ്ങൾ അടക്കമുള്ള 207 അധ്യാപകരാണ് മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിന് മോദി കളങ്കം വരുത്തിയെന്നും ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്ര തരംതാഴ്നിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. രാജീവ് ഗാന്ധിയുടെ ഭരണ മികവിനെപ്പറ്റി എല്ലാവർക്കും അറിയാമെന്നും ടെലിക്കോം മേഖലയിൽ അടക്കം രാജീവ് ഗാന്ധി വരിച്ച നേട്ടങ്ങൾ എല്ലാവർക്കും അറിയാമെന്നും പ്രസ്താവനയിൽ പറയുന്നു.
കാർഗിൽ യുദ്ധകാലത്ത് രാജീവ് ഗാന്ധിയെ പ്രശംസിച്ച് സൈനികർ മുദ്രാവാക്യം വിളിച്ചത് എല്ലാവർക്കും അറിയാം. രാജ്യത്തെ ഐടി കമ്പനികൾ ബില്ല്യൺ ഡോളർ നേട്ടം കൈവരിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ രാജീവ് ഗാന്ധിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന് മോദി കളങ്കം വരുത്തിയെന്നും ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്ര തരംതാഴ്നിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. രാജീവ് ഗാന്ധിയുടെ ഭരണ മികവിനെപ്പറ്റി എല്ലാവർക്കും അറിയാമെന്നും ടെലിക്കോം മേഖലയിൽ അടക്കം രാജീവ് ഗാന്ധി വരിച്ച നേട്ടങ്ങൾ എല്ലാവർക്കും അറിയാമെന്നും പ്രസ്താവനയിൽ പറയുന്നു.
കാർഗിൽ യുദ്ധകാലത്ത് രാജീവ് ഗാന്ധിയെ പ്രശംസിച്ച് സൈനികർ മുദ്രാവാക്യം വിളിച്ചത് എല്ലാവർക്കും അറിയാം. രാജ്യത്തെ ഐടി കമ്പനികൾ ബില്ല്യൺ ഡോളർ നേട്ടം കൈവരിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ രാജീവ് ഗാന്ധിയാണെന്നും പ്രസ്താവനയിൽ പറയുന്നു.