ന്യൂഡൽഹി: പുൽവാമ ആക്രമണം വോട്ടിനുവേണ്ടിയാണെന്ന് എസ്പി നേതാവ് രാം ഗോപാൽ യാദവ്. എൻഡിഎ സർക്കാരാണ് പുൽവാമ ആക്രമണത്തിനു പിന്നിലെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്നും രാം ഗോപാൽ യാദവ് പറഞ്ഞു.
കേന്ദ്രത്തിൽ ഭരണം മാറുമ്പോൾ അതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വമ്പന്മാർ കുടുങ്ങുമെന്നും രാം ഗോപാൽ പറഞ്ഞു. വോട്ടിനുവേണ്ടി ജവാന്മാരെ ബലികൊടുത്തതിൽ താൻ ദുഃഖിതനാണെന്നും രാം ഗോപാൽ പറഞ്ഞു.
ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. ജവാന്മാർ സുരക്ഷയില്ലാത്ത വാഹനങ്ങളിലാണ് സഞ്ചരിച്ചതെന്നും രാം ഗോപാൽ പറഞ്ഞു.
ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ 49 സൈനികരാണ് കൊല്ലപ്പെട്ടത്.
കേന്ദ്രത്തിൽ ഭരണം മാറുമ്പോൾ അതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വമ്പന്മാർ കുടുങ്ങുമെന്നും രാം ഗോപാൽ പറഞ്ഞു. വോട്ടിനുവേണ്ടി ജവാന്മാരെ ബലികൊടുത്തതിൽ താൻ ദുഃഖിതനാണെന്നും രാം ഗോപാൽ പറഞ്ഞു.
ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. ജവാന്മാർ സുരക്ഷയില്ലാത്ത വാഹനങ്ങളിലാണ് സഞ്ചരിച്ചതെന്നും രാം ഗോപാൽ പറഞ്ഞു.
ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ 49 സൈനികരാണ് കൊല്ലപ്പെട്ടത്.