ഗാസിയാബാദ്: ബാലകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമാക്രമണത്തിന് തെളിവ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമാണെന്ന് മോദി പറഞ്ഞു. അഴിമതിയിൽ കുളിച്ച് ജയിലിൽ പോകുമെന്ന് ഭയക്കുന്നവര്‍ എങ്ങനെയെങ്കിലും മോദിയെ താഴെയിറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മോദി പരിഹസിച്ചു. മുൻസര്‍ക്കാരിനെപ്പോലെ പ്രവര്‍ത്തിക്കാനല്ല തന്നെ ജനങ്ങള്‍ തന്നെ നേതാവായി തെരഞ്ഞെടുത്തതെന്ന് മോദി പറഞ്ഞു. ഗാസിയാബാദിലെ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് സംസാരിക്കവേ മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
2016ൽ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും പ്രതിപക്ഷം ഇതേ സംശയങ്ങള്‍ തന്നെ ചോദിച്ചിരുന്നതായും മോദി പറഞ്ഞു. അവര്‍ ഇന്നും അത് ആവര്‍ത്തിക്കുകയാണ്. പാക്കിസ്ഥാനെ പ്രീതിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് താൻ പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്ന് മോദി പറഞ്ഞു.
നിരവധി വികസന പ്രവര്‍ത്തനങ്ങളും മോദി ഗസിയാബാദിൽ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണത്തിന് കീഴിൽ ജനങ്ങളുടെ ഭരണം കൂടുതൽ എളുപ്പമായെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗത്തും വികസനമെത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
2016ൽ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും പ്രതിപക്ഷം ഇതേ സംശയങ്ങള്‍ തന്നെ ചോദിച്ചിരുന്നതായും മോദി പറഞ്ഞു. അവര്‍ ഇന്നും അത് ആവര്‍ത്തിക്കുകയാണ്. പാക്കിസ്ഥാനെ പ്രീതിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് താൻ പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്ന് മോദി പറഞ്ഞു.
നിരവധി വികസന പ്രവര്‍ത്തനങ്ങളും മോദി ഗസിയാബാദിൽ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണത്തിന് കീഴിൽ ജനങ്ങളുടെ ഭരണം കൂടുതൽ എളുപ്പമായെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗത്തും വികസനമെത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.