ന്യൂഡൽഹി: രാജ്യസുരക്ഷയുടെ പേരിൽ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ സൈന്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് മോദി പറഞ്ഞു. വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്നതും പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിക്കുന്നതും എന്തിനാണെന്ന് ഒരു ടെലിവിഷൻ ചാനലിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മോദി ചോദിച്ചത്. രാജ്യസുരക്ഷയ്ക്ക് വേണ്ടി അതിവേഗം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് കേന്ദ്രസര്‍ക്കാരിനുണ്ടെന്നും രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഗുരുതരമായ പിഴവാണെന്നും മോദി പറഞ്ഞു. മുൻപ് രാജ്യം ഭരിച്ചിരുന്നവര്‍ അഴിമതി നടത്തി രാജ്യത്തിന്റെ വികസനം നടസ്സപ്പെടുത്തിയെന്നും അവര്‍ ദേശീയ താത്പര്യത്തെക്കാള്‍ വ്യക്തിതാത്പര്യങ്ങള്‍ക്കാണ് മുൻഗണന കൊടുത്തതെന്നും മോദി വിമര്‍ശിച്ചു.
കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കാൻ പോലും മുൻ സര്‍ക്കാര്‍ തയ്യാറായില്ല. കള്ളപ്പണം കണ്ടെത്താൻ മൗറീഷ്യസും സ്വിറ്റ്സര്‍ലൻഡും അടക്കമുള്ള രാജ്യങ്ങളുമായി എൻഡിഎ സര്‍ക്കാര്‍ ശക്തമായ കരാറുകളുണ്ടാക്കിയെന്നും ഈ രാജ്യങ്ങള്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്ക് കൈമാറുന്നുണ്ടെന്നും മോദി പറഞ്ഞു.
തന്റെ കാലത്ത് നടന്ന പ്രതിരോധ ഇടപാടുകളിൽ എന്തെങ്കിലും പ്രശ്നമുള്ളതായി സുപ്രീം കോടതി കണ്ടെത്തിയിട്ടില്ലെന്ന് മോദി പറഞ്ഞു. നീരവ് മോദി ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത തുകയെക്കാള്‍ അധികം അന്വേഷണ ഏജൻസികള്‍ അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കാൻ പോലും മുൻ സര്‍ക്കാര്‍ തയ്യാറായില്ല. കള്ളപ്പണം കണ്ടെത്താൻ മൗറീഷ്യസും സ്വിറ്റ്സര്‍ലൻഡും അടക്കമുള്ള രാജ്യങ്ങളുമായി എൻഡിഎ സര്‍ക്കാര്‍ ശക്തമായ കരാറുകളുണ്ടാക്കിയെന്നും ഈ രാജ്യങ്ങള്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്ക് കൈമാറുന്നുണ്ടെന്നും മോദി പറഞ്ഞു.
തന്റെ കാലത്ത് നടന്ന പ്രതിരോധ ഇടപാടുകളിൽ എന്തെങ്കിലും പ്രശ്നമുള്ളതായി സുപ്രീം കോടതി കണ്ടെത്തിയിട്ടില്ലെന്ന് മോദി പറഞ്ഞു. നീരവ് മോദി ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത തുകയെക്കാള്‍ അധികം അന്വേഷണ ഏജൻസികള്‍ അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും മോദി പറഞ്ഞു.