ബെംഗലൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയിരിക്കുന്ന വേളയിൽ നരേന്ദ്രമോദിയുടെ രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. പ്രചാരണ വേളയിലെ പ്രസംഗങ്ങളിലൂടെ മോദി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിനെ നിലവാരമില്ലാത്ത സംസാരമായി ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ മറുപടി നൽകിയത്. സിദ്ധരാമയ്യയും നരേന്ദ്ര മോദിയും തമ്മിലുള്ള വാക്പോര് കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകുകയാണ്. മോദി പ്രധാനമന്ത്രി പദവിക്ക് യോജിക്കാത്തവിധം തരംതാഴുന്നെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബെംഗലൂരുവിലെ മീറ്റ് ദ പ്രസിലാണ് സിദ്ധരാമയ്യ മോദിക്കെതിരെ തുറന്നടിച്ചത്.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ നരേന്ദ്രമോദി മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതിക്കാരനായി ചിത്രീകരിച്ച് കടന്നാക്രമിക്കുകയാണ്. കർണാടക സർക്കാരിന്‍റെ ദലിത് സ്നേഹവും ലിംഗായത്ത് പ്രീണനവും കപടമാണെന്നും ദളിതർക്ക് വേണ്ടി സിദ്ധരാമയ്യ ഒന്നും ചെയ്തിട്ടില്ലെന്നും മോദി പ്രചാരണ വേദികളിലെ പ്രസംഗങ്ങളിലൂടെ ആരോപിച്ചു. സിദ്ധരാമയ്യയുടേത് അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണെന്നും മോദി കുറ്റപ്പെടുത്തി.
പ്രചാരണ വേദികളിൽ കേന്ദ്ര സർക്കാര്‍ വികസിപ്പിച്ച ദളിത് അനുകുല നയങ്ങളും വികസന നേട്ടങ്ങളും മോദി അക്കമിട്ട് നിരത്തുകയും ചെയ്തു. കര്‍ണ്ണാടകയിൽ താൻ സൃഷ്ടിച്ചിട്ടുള്ള ക്ലീൻ ഇമേജ് തരിപ്പണമാക്കാനുള്ള മോദിയുടെ കരുനീക്കങ്ങളെ സിദ്ധരാമയ്യ തകിടം മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ. പ്രധാനമന്ത്രി പറയാൻ പാടില്ലാത്ത നുണകളാണ് മോദി പറയുന്നതെന്നും മോദിയും അമിത് ഷായും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ നരേന്ദ്രമോദി മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതിക്കാരനായി ചിത്രീകരിച്ച് കടന്നാക്രമിക്കുകയാണ്. കർണാടക സർക്കാരിന്‍റെ ദലിത് സ്നേഹവും ലിംഗായത്ത് പ്രീണനവും കപടമാണെന്നും ദളിതർക്ക് വേണ്ടി സിദ്ധരാമയ്യ ഒന്നും ചെയ്തിട്ടില്ലെന്നും മോദി പ്രചാരണ വേദികളിലെ പ്രസംഗങ്ങളിലൂടെ ആരോപിച്ചു. സിദ്ധരാമയ്യയുടേത് അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണെന്നും മോദി കുറ്റപ്പെടുത്തി.
പ്രചാരണ വേദികളിൽ കേന്ദ്ര സർക്കാര്‍ വികസിപ്പിച്ച ദളിത് അനുകുല നയങ്ങളും വികസന നേട്ടങ്ങളും മോദി അക്കമിട്ട് നിരത്തുകയും ചെയ്തു. കര്‍ണ്ണാടകയിൽ താൻ സൃഷ്ടിച്ചിട്ടുള്ള ക്ലീൻ ഇമേജ് തരിപ്പണമാക്കാനുള്ള മോദിയുടെ കരുനീക്കങ്ങളെ സിദ്ധരാമയ്യ തകിടം മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ. പ്രധാനമന്ത്രി പറയാൻ പാടില്ലാത്ത നുണകളാണ് മോദി പറയുന്നതെന്നും മോദിയും അമിത് ഷായും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.