ന്യൂഡൽഹി: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം നല്‍കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി. പുരസ്കാരം നല്‍കിയതിന് റഷ്യയ്ക്കും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നന്ദി പറയുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറ ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും മോദി പറഞ്ഞു. പരസ്പര സഹകരണം ഇരുരാജ്യങ്ങളിലെയും പൗരന്മാര്ക്ക് ഗുണകരമാകുമെന്നും മോദി ചൂണ്ടിക്കാട്ടി.
റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തിയതിനാണ് റഷ്യ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് പരമോന്നത ബഹുമതി നല്കാൻ തീരുമാനിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ ഒപ്പുവെച്ചിരിക്കുന്ന പുരസ്കാരം എന്നാണ് മോദിയ്ക്ക് നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാജഭരണത്തിലായിരുന്ന കാലത്ത് 1698ലാണ് റഷ്യ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആൻഡ്രൂ ആദ്യമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നെങ്കിലും അതിനു ശേഷം വീണ്ടും ഓഡര്‍ ഓഫ് സെന്റ് ആൻഡ്രൂ തിരികെ കൊണ്ടുവരികയായിരുന്നു.
മുൻപ് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡലും മോദിയ്ക്ക് നല്‍കുന്നതായി യുഎഇ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന ഏഴാമത്തെ രാജ്യാന്തര പുരസ്കാരമാണ് റഷ്യയുടേത്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തിയതിനാണ് റഷ്യ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് പരമോന്നത ബഹുമതി നല്കാൻ തീരുമാനിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ ഒപ്പുവെച്ചിരിക്കുന്ന പുരസ്കാരം എന്നാണ് മോദിയ്ക്ക് നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാജഭരണത്തിലായിരുന്ന കാലത്ത് 1698ലാണ് റഷ്യ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആൻഡ്രൂ ആദ്യമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നെങ്കിലും അതിനു ശേഷം വീണ്ടും ഓഡര്‍ ഓഫ് സെന്റ് ആൻഡ്രൂ തിരികെ കൊണ്ടുവരികയായിരുന്നു.
മുൻപ് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡലും മോദിയ്ക്ക് നല്‍കുന്നതായി യുഎഇ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന ഏഴാമത്തെ രാജ്യാന്തര പുരസ്കാരമാണ് റഷ്യയുടേത്.