ആപ്പ്ജില്ല

ഇന്ന് നേതാജിയുടെ 125-ാം ജന്മവാ‍ര്‍ഷികം; പരാക്രം ദിവസ് ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ബംഗാളിൽ

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു പ്രയത്നിച്ചിരുന്നതെങ്കിലും മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ആശയങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു സുഭാഷ് ചന്ദ്രബോസിൻ്റെ പ്രവര്‍ത്തനരീതി.

Samayam Malayalam 23 Jan 2021, 8:14 am
ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിൻ്റെ 125-ാം ജന്മവാര്‍ഷികമാണ് ജനുവരി 23ന്. ഇന്ന് പശ്ചിമ ബംഗാളിൽ നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെത്തുന്ന പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.
Samayam Malayalam Netaji and Jabalpur


കഴിഞ്ഞ ദിവസമാണ് സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസ് ആയി ആചരിക്കാൻ കേന്ദ്രസര‍്ക്കാര്‍ തീരുമാനിച്ചത്. അദ്ദേഹത്തിൻ്റെ രാജ്യസ്നേഹവും ആത്മാര്‍പ്പണവും സേവനസന്നദ്ധതയും ഓര്‍മിക്കാനാണ് പരാക്രം ദിവസ് ആഘോഷങ്ങള്‍. ഡൽഹിയിലെ ചെങ്കോട്ടയിൽ നിര്‍മിക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: വാർത്താസമ്മേളനം റദ്ദാക്കി; സമ്മർദ്ദത്തിനൊടുവിൽ കെവി തോമസ് തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

1897 ജനുവരി 23നായിരുന്നു നേതാജിയുടെ ജനനം. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു ഗാന്ധിജി ഉള്‍പ്പെടെയുള്ള പല നേതാക്കളെയും പോലെ നേതാജിയുടയും ലക്ഷ്യം. എന്നാൽ സമാധാനപരമായ സമരത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇതിനായി തീവ്രസ്വഭാവമുള്ള ആശയങ്ങള്‍ കൈക്കൊണ്ട അദ്ദേഹം ഇന്ത്യൻ നാഷണൽ ആര്‍മി രൂപീകരിച്ച് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പ്രയത്നിച്ചു.

Also Read: ടയറിൽ തീ കൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു; വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രണ്ട് പേർ അറസ്‌റ്റിൽ

ചെറുപ്പത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായ നേതാജി പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും 1938ൽ കോൺഗ്രസ് അധ്യക്ഷനാകുകയും ചെയ്തു. എന്നാൽ മഹാത്മാ ഗാന്ധിയും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള വിയോജിപ്പു മൂലം പാര്‍ട്ടിയിൽ നിന്ന് പുറത്തായി. തുടര്‍ന്ന് ജര്‍മനിയുടെയും ജപ്പാൻ്റെയും സഹായത്തോടെ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ സായുധ നീക്കങ്ങള്‍ക്ക് ശ്രമിച്ചു. "സ്വാതന്ത്ര്യം തനിയെ കിട്ടുന്നതല്ല, അത് പിടിച്ചു വാങ്ങുന്നതാണ്" എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതേസമയം, അദ്ദേഹത്തിൻ്റെ മരണം ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്