ആപ്പ്ജില്ല

മോദി നല്ല നടനും പ്രാസംഗികനുമായാൽ ജനങ്ങളുടെ പട്ടിണി മാറ്റാനാവില്ലല്ലോ: സോണിയ

അഴിമതിക്കെതിരെ എങ്ങിനെ പോരാടുമെന്നാണു മോദി പറയുന്നതെന്നും നാലു വർഷത്തിനിടെ എന്തെങ്കിലും വാഗ്ദാനങ്ങൾ മോദി പാലിച്ചോ എന്നും സോണിയ ചോദിച്ചു

Samayam Malayalam 8 May 2018, 11:23 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ബിജാപുരിലെ വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് സോണിയയുടെ പരാമര്‍ശം. എല്ലാത്തിനെയും കുറിച്ച് ഒരുപാടു സംസാരിക്കുന്ന മോദി ഗൗരവമുള്ള വിഷയങ്ങളിൽ മൗനിയാകുകയാണ്. അഴിമതിക്കെതിരെ എങ്ങിനെ പോരാടുമെന്നാണു മോദി പറയുന്നതെന്നും നാലു വർഷത്തിനിടെ എന്തെങ്കിലും വാഗ്ദാനങ്ങൾ മോദി പാലിച്ചോ എന്നും സോണിയ ചോദിച്ചു. തെരഞ്ഞെടുപ്പു റാലികളിൽ രണ്ടു വർഷത്തിലേറെയായി വിട്ടുനിൽക്കുകയായിരുന്ന സോണിയ ഇന്ന് കര്‍ണാടകയിലെത്തിയത് ഏറെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Samayam Malayalam നല്ല നടനും പ്രാസംഗികനുമായാൽ പട്ടിണി മാറ്റാനാവില്ലല്ലോ: സോണിയ
നല്ല നടനും പ്രാസംഗികനുമായാൽ പട്ടിണി മാറ്റാനാവില്ലല്ലോ: സോണിയ


കോൺഗ്രസ് മുക്ത ഭാരതമെന്ന മോദിയുടെ മുദ്രാവാക്യത്തിലൂടെ മോദിയുടെ പാര്‍ട്ടി പ്രതിപക്ഷ ശബ്ദങ്ങളെ നേരിടാൻ ഒരുക്കമല്ലെന്നാണു വ്യക്തമാകുന്നത്. മോദി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കുന്നു, തന്‍റെ രാഷ്ട്രീയ നേട്ടത്തിനായി ചരിത്രപുരുഷന്മാരെ ദുരുപയോഗം ചെയ്യുന്നു. അദ്ദേഹം വളരെ നല്ല പ്രാസംഗികനാണെന്നതിൽ സ്വയം അഭിമാനിക്കുന്നുണ്ട്. അക്കാര്യം താനും സമ്മതിക്കുന്നു. നടനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ രാജ്യത്തെ പട്ടിണി മാറ്റിയിരുന്നെങ്കിൽ ഞാൻ ഏറെ സന്തോഷിക്കുമായിരുന്നു. എന്നാൽ പ്രസംഗങ്ങൾക്ക് ഒഴിഞ്ഞ വയറുകൾ നിറയ്ക്കാൻ സാധിക്കില്ല. അതിന് ഭക്ഷണം തന്നെ വേണം. കർണാടകയിലെ‍ കർഷകർ കൊടും വരൾച്ച മൂലം ദുരിതത്തിലാണ്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രിയോട് അനുവാദം ചോദിച്ചെങ്കിലും അദ്ദേഹം സമയമനുവദിക്കാൻ തയ്യാറായില്ല. അത് കർണാടക സംസ്ഥാനത്തെ ആകെ അപമാനിക്കുന്ന പ്രവൃത്തിയായിരുന്നു.
സോണിയ ഗാന്ധി


പ്രസംഗത്തിനിടെ കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സർക്കാരിന്‍റെ ഭരണനേട്ടങ്ങളും സോണിയ അക്കമിട്ട് നിരത്താൻ മറന്നില്ല. മോദി സർക്കാരിന് നല്ല കാര്യങ്ങളോടു എതിർപ്പാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു ആയിരക്കണക്കിനു കോടി രൂപ നൽകുമ്പോൾ കർണാടകയിലെ കർഷകർക്ക് ഒന്നും ലഭിച്ചില്ലെന്നും സെണിയ ചൂണ്ടിക്കാട്ടി. ഇതാണോ കേന്ദ്ര സർക്കാരിന്‍റെ ‘എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം’ എന്ന മുദ്രാവാക്യം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും സോണിയ ഗാന്ധി ചോദിച്ചു.









ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്