ലഖ്നൌ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വീട് ആക്രമിച്ച കേസിൽ ഭാര്യ ഹസിൻ ജഹാൻ അറസ്റ്റിൽ. ഷമിയുടെ വീട് ആക്രമച്ചെന്ന കേസിലാണ് അറസ്റ്റ്. യുപിയിലെ അംരോഹയിൽനിന്ന് അറസ്റ്റ്ചെയ്ത ജഹാനെ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ച സഹാസ്പുരിലുള്ള ഷമിയുടെ വീട്ടിൽ ഹസിൻ ജഹാൻ മകൾ ദേബോയേയുംകൊണ്ട് എത്തിയിരുന്നു. ഇവിടെവെച്ച് അമ്മയും മറ്റ് ബന്ധുക്കളുമായി വാക്ക് തർക്കം ഉണ്ടായി. ഈ സംഭവത്തിൽ ഷമിയുടെ കുടുബം നൽകിയ പരാതിയിലാണ് ഹസിനെ അറസ്റ്റ് ചെയ്തത്. ഹസിൻ വീട്ടിൽ അതിക്രമിച്ചുകയറിയെന്നാണ് പരാതി.
താൻ ഭർത്താവിന്റെ വീട്ടിലാണ് പോയതെന്ന് ഹസിൻ പറഞ്ഞു. ഷമിയുടെ കുടുംബം തന്നോട് അപമര്യാദയായി പെരുമാറിയെന്നും എന്നാൽ പോലീസ് ഷമിയുടെ കുടുംബത്തിന് അനുകൂലമായാണ് നിലപാടെടുത്തതെന്നും ഹസിൻ പറഞ്ഞു. നേരത്തെ ഷമിക്കെതിരെ ഹസിൻ പരാതി നൽകിയിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും അവർ പരാതി നൽകിയിരുന്നു.
താൻ ഭർത്താവിന്റെ വീട്ടിലാണ് പോയതെന്ന് ഹസിൻ പറഞ്ഞു. ഷമിയുടെ കുടുംബം തന്നോട് അപമര്യാദയായി പെരുമാറിയെന്നും എന്നാൽ പോലീസ് ഷമിയുടെ കുടുംബത്തിന് അനുകൂലമായാണ് നിലപാടെടുത്തതെന്നും ഹസിൻ പറഞ്ഞു. നേരത്തെ ഷമിക്കെതിരെ ഹസിൻ പരാതി നൽകിയിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും അവർ പരാതി നൽകിയിരുന്നു.