ആപ്പ്ജില്ല

പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മാര്‍ച്ച് 23 നാണ് ഇരുസഭകളും ബജറ്റ് സെഷന്‍ വെട്ടിക്കുറച്ച് നിര്‍ത്തിയത്.

Samayam Malayalam 6 Aug 2020, 9:27 pm
കൊല്‍ക്കത്ത։ ഓഗസ്റ്റ് മാസത്തിൽ ചേരേണ്ട വര്‍ഷകാല സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ സുദീപ് ബന്ദോപാധ്യായ ആണ് ഇത്തരത്തില്‍ ഒരു കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, സെപ്റ്റംബറിൽ നടന്നാൽ സെഷനിൽ പങ്കെടുക്കാൻ പാർട്ടി ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam പാർലമെന്റ്
ഇന്ത്യൻ പാർലമെന്റ്


Also Read : മാസ്ക് മാറ്റാൻ പറഞ്ഞിട്ട് അനുസരിച്ചില്ല, കുട്ടിയുടെ മുഖത്ത് തുപ്പി 47 കാരൻ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാര്‍ച്ച് 23 നാണ് ഇരുസഭകളും ബജറ്റ് സെഷന്‍ വെട്ടിക്കുറച്ച് നിര്‍ത്തിയത്.

ഓഗസ്റ്റിൽ സെഷൻ ആരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കർ വിളിച്ചിരുന്നു. ഈ മാസം ആരംഭിച്ചാൽ സെഷനിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പാർട്ടി സ്പീക്കറോട് പറഞ്ഞിട്ടുണ്ടെന്ന് ടി എം സി ലോക്സഭാ പാർട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഈ മാസം പാര്‍ലമെന്ററി സമിതി യോഗങ്ങളിലും പങ്കെടുക്കാനും തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ സമ്മേളനം സെപ്റ്റംബറിലേക്ക് മാറ്റിയാൽ പാര്‍ട്ടി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : പ്രതിദിന വര്‍ദ്ധനവ് ഏറ്റവും ഉയർച്ചയിൽ; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,48,039 പേർ

നിയമപ്രകാരം രണ്ട് സെഷനുകള്‍ തമ്മിൽ ആറുമാസത്തിലധികം ഇടവേള പാടില്ല എന്നാണ് പറയുന്നത്. ഈ വര്‍ഷത്തെ അവസാനമായി പാര്‍ലമെന്റ് ചേര്‍ന്നത് മാര്‍ച്ച് മാസത്തിലാണ് അതിനാല്‍ തന്നെ അടുത്ത സെഷന്‍ സെപ്റ്റംബറിൽ ചേരാവുന്നതാണ്. തങ്ങള്‍ക്ക് ഈ നിയമത്തേക്കുറിച്ച് അറിയാമെന്നും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും മുതിര്‍ന്ന നേതാവ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്