ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്. പതിനയ്യായിരത്തിലധികം പേർ ഇനിയും മടങ്ങിയെത്താൻ കഴിയാതെ യുക്രൈനിൽ കുടുങ്ങിക്കിടക്കുമ്പോൾ അവസരം മുതലെടുക്കാനല്ല സർക്കാർ ശ്രമിക്കേണ്ടത്. ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ നയതന്ത്രപരമായ നടപടികളിലൂടെ സുരക്ഷിതരായി തിരിച്ചെത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ട്വിറ്ററിലൂടെ വരുൺ ഗാന്ധി വ്യക്തമാക്കി. യുക്രൈനിലെ ദുരിതം ഒരു വിദ്യാർഥി വിവരിക്കുന്ന വീഡിയോ ട്വിറ്റിൽ പങ്കുവച്ചായിരുന്നു കേന്ദ്ര സർക്കാരിനെതിരെയുള്ള അദ്ദേഹത്തിൻ്റെ രൂക്ഷ പ്രതികരണം.
സർക്കാർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചാൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ല എന്നാണ് വരുൺ ഗാന്ധി പങ്കുവച്ച വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താന്‍ കഴിയുന്നില്ലെന്നുമാണ് വിദ്യാര്‍ഥി പറയുന്നത്.
യുക്രൈനിൽ നിന്ന് കൂടുതൽ പേർ ഇന്ത്യയിലെത്തിയെങ്കിലും ഇനിയും ഏകദേശം 16,000 വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ തിരിച്ചെത്തിക്കാൻ വൈകുന്നതിൽ വിമർശനം ശക്തമാക്കിയ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.
അതേസമയം, യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രൈൻ്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, വി കെ സിങ് എന്നിവരെയാവും റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് അയക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ നയതന്ത്രപരമായ നടപടികളിലൂടെ സുരക്ഷിതരായി തിരിച്ചെത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ട്വിറ്ററിലൂടെ വരുൺ ഗാന്ധി വ്യക്തമാക്കി. യുക്രൈനിലെ ദുരിതം ഒരു വിദ്യാർഥി വിവരിക്കുന്ന വീഡിയോ ട്വിറ്റിൽ പങ്കുവച്ചായിരുന്നു കേന്ദ്ര സർക്കാരിനെതിരെയുള്ള അദ്ദേഹത്തിൻ്റെ രൂക്ഷ പ്രതികരണം.
സർക്കാർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചാൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ല എന്നാണ് വരുൺ ഗാന്ധി പങ്കുവച്ച വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താന്‍ കഴിയുന്നില്ലെന്നുമാണ് വിദ്യാര്‍ഥി പറയുന്നത്.
യുക്രൈനിൽ നിന്ന് കൂടുതൽ പേർ ഇന്ത്യയിലെത്തിയെങ്കിലും ഇനിയും ഏകദേശം 16,000 വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ തിരിച്ചെത്തിക്കാൻ വൈകുന്നതിൽ വിമർശനം ശക്തമാക്കിയ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.
അതേസമയം, യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രൈൻ്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, വി കെ സിങ് എന്നിവരെയാവും റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് അയക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.