മീററ്റ്: ഉത്തർപ്രദേശിൽ ഇരുപത്തെട്ടായിരത്തിലധികം സർക്കാർ സ്കൂളുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. സർക്കാരിന് സമർപ്പിച്ച സ്കൂളുകളുടെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ സ്കൂളുകളിലും വൈദ്യുതി ലഭിക്കാത്തതിന് പിന്നിലെ പ്രധാന കാരണം ഇലക്ട്രിക് പോസ്റ്റുകളും സ്കൂളും തമ്മിലുള്ള അകലമാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വൈദ്യുതീകരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫണ്ട് വിനിയോഗിക്കാൻ അധികൃതർ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഉത്തർപ്രദേശിൽ 28,360 സർക്കാർ സ്കൂളുകളിലാണ് നിലവിൽ വൈദ്യുതിയില്ലാത്തത്.
Also Read: സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് ചായയുമായെത്തി; പിന്നാലെ ഉപവാസവുമായി രാജ്യസഭ ഉപാധ്യക്ഷൻ
'സ്കൂളുകളിൽ നിന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളിലേക്കുള്ള ദൂരം വളരെ അധികമാണെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഭൂരിഭാഗം കേസുകളിലും, വൈദ്യുതി തൂണുകൾ കുറഞ്ഞത് 40 മീറ്ററിലെങ്കിലും അകലെയാണുള്ളത്. കുറച്ച് കേസുകളിൽ അതിൽ കൂടുതൽ അകലെയുമാണ്' യുപിയിലെ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സ്കൂളുകൾ പോളിങ് ബൂത്തായി ക്രമീകരിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാർ സ്കൂളുകൾക്ക് ഫണ്ട് അനുവദിച്ചിരുന്നു. '32.67 കോടി അനുവദിച്ചതിൽ 4.7 കോടി ഇപ്പോഴും വിനിയോഗിച്ചിട്ടില്ല. ഒക്ടോബർ 15ന് മുൻപ് ഈ ഫണ്ട് ഉപയോഗിച്ച് വൈദ്യുതീകരണം പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.' ആനന്ദ് പറഞ്ഞു. 2019 ൽ നൽകിയ ഫണ്ട് ഇല്ലാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 30ന് മുമ്പ് വിശദാംശം വ്യക്തമാക്കണമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വൈദ്യുതീകരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫണ്ട് വിനിയോഗിക്കാൻ അധികൃതർ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഉത്തർപ്രദേശിൽ 28,360 സർക്കാർ സ്കൂളുകളിലാണ് നിലവിൽ വൈദ്യുതിയില്ലാത്തത്.
Also Read: സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് ചായയുമായെത്തി; പിന്നാലെ ഉപവാസവുമായി രാജ്യസഭ ഉപാധ്യക്ഷൻ
'സ്കൂളുകളിൽ നിന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളിലേക്കുള്ള ദൂരം വളരെ അധികമാണെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഭൂരിഭാഗം കേസുകളിലും, വൈദ്യുതി തൂണുകൾ കുറഞ്ഞത് 40 മീറ്ററിലെങ്കിലും അകലെയാണുള്ളത്. കുറച്ച് കേസുകളിൽ അതിൽ കൂടുതൽ അകലെയുമാണ്' യുപിയിലെ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സ്കൂളുകൾ പോളിങ് ബൂത്തായി ക്രമീകരിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാർ സ്കൂളുകൾക്ക് ഫണ്ട് അനുവദിച്ചിരുന്നു. '32.67 കോടി അനുവദിച്ചതിൽ 4.7 കോടി ഇപ്പോഴും വിനിയോഗിച്ചിട്ടില്ല. ഒക്ടോബർ 15ന് മുൻപ് ഈ ഫണ്ട് ഉപയോഗിച്ച് വൈദ്യുതീകരണം പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.' ആനന്ദ് പറഞ്ഞു. 2019 ൽ നൽകിയ ഫണ്ട് ഇല്ലാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 30ന് മുമ്പ് വിശദാംശം വ്യക്തമാക്കണമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.