ആശുപത്രികൾ നിറഞ്ഞ് രോഗികൾ; ഗുജറാത്തിൽ മുസ്ലിം പള്ളി കൊവിഡ് ബാധിതർക്കായി തുറന്നുകൊടുത്തു
വഡോദരയിലുള്ള ജഹാംഗീർ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. അമ്പത് കിടക്കകളാണ് പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഗുജറാത്തിലെ ആശുപത്രികളിൽ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
Samayam Malayalam 21 Apr 2021, 1:47 pm
ഹൈലൈറ്റ്:
- ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ടതിനെത്തുടർന്നാണ് മുസ്ലിം പള്ളി ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്
- ഗുജറാത്തിലെ ആശുപത്രികളിൽ കിടക്കകൾക്ക് കടുത്ത ക്ഷാമം
- 50 കിടക്കകളാണ് പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്
അഹമ്മദാബാദ്: കൊവിഡ് രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിടുന്നതിനിടെ കൊവിഡ് ബാധിതർക്കായി മുസ്ലിം പള്ളി തുറന്നു കൊടുത്തു. വഡോദരയിലെ ജഹാംഗീർ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. അമ്പത് കിടക്കകളാണ് പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്, വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
"ആശുപത്രികളിൽ കിടക്കകളുടേയും ഓക്സിന്റെയും ക്ഷാമം രൂക്ഷമായതിനെത്തുടർന്നാണ് പള്ളി കൊവിഡ് രോഗികൾക്കായി കുറന്നു കൊടുക്കാൻ തീരുമാനിച്ചത്. റമദാൻ മാസത്തിൽ ഇതിനേക്കാൾ നല്ലതായി എന്താണ് ചെയ്യാനുള്ളത്." മോസ്കിന്റെ ട്രസ്റ്റി പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആശുപത്രികളിൽ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം സമാനമായ സാഹചര്യമാണ് നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,206 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 121 പേർക്കാണ് ജീവൻ നഷ്ടമായത്.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ മറ്റ് രോഗങ്ങളുടെ ഭാഗമായി ചികിത്സയിൽ കഴിയുന്നവരെയും കൊവിഡ് ഭേദമായവരെയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് വിവിധ ആശുപത്രികൾ. വീടുകളിൽ എത്തിയാലും ചികിത്സ ഉറപ്പാക്കുമെന്ന ഉറപ്പോടെയാണ് രോഗികളെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത്.
"ആശുപത്രികളിൽ കിടക്കകളുടേയും ഓക്സിന്റെയും ക്ഷാമം രൂക്ഷമായതിനെത്തുടർന്നാണ് പള്ളി കൊവിഡ് രോഗികൾക്കായി കുറന്നു കൊടുക്കാൻ തീരുമാനിച്ചത്. റമദാൻ മാസത്തിൽ ഇതിനേക്കാൾ നല്ലതായി എന്താണ് ചെയ്യാനുള്ളത്." മോസ്കിന്റെ ട്രസ്റ്റി പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആശുപത്രികളിൽ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം സമാനമായ സാഹചര്യമാണ് നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,206 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 121 പേർക്കാണ് ജീവൻ നഷ്ടമായത്.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ മറ്റ് രോഗങ്ങളുടെ ഭാഗമായി ചികിത്സയിൽ കഴിയുന്നവരെയും കൊവിഡ് ഭേദമായവരെയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് വിവിധ ആശുപത്രികൾ. വീടുകളിൽ എത്തിയാലും ചികിത്സ ഉറപ്പാക്കുമെന്ന ഉറപ്പോടെയാണ് രോഗികളെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത്.