നാഗ്പൂർ: നാഗ്പൂർ സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യപ്രദേശ് സ്വദേശിയായ 22കാരനും അമ്മയ്ക്കുമെതിരെ കേസ്. ജരിപത്കയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ഭോപ്പാലിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഭാഗമായ പെൺകുട്ടി ഒരു പരിപാടിയിൽ പങ്കെടുക്കാനായി മെയ് മാസത്തിൽ ഭോപ്പാലിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് പ്രതി അഭിഷേഖ് കുറിലിനെ കുട്ടി കണ്ടുമുട്ടിയത്. കുട്ടിയുമായി ബന്ധം സ്ഥാപിച്ച യുവാവ് പിന്നീട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
Also Read : അറുപതോളം യാത്രക്കാർ; താഴ്ചയിലേയ്ക്ക് മറിഞ്ഞ ബസ് മരത്തിലിടിച്ച് നിന്നു; നേര്യമംഗലത്ത് ഒഴിവായത് വൻ ദുരന്തം
പീഡനത്തിന് പിന്നാലെ അഭിഷേകിന്റെ അമ്മ രജനി (45) പല പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നെന്നും പരാതിയിലുണ്ട്. ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
Also Read : ഗൂഢല്ലൂരിലെ ജോലിക്കാരെയും കൊണ്ടുവരുന്നുവെന്ന് സന്ദേശം; ദമ്പതികൾ എത്തിയത് എംഡിഎംഎയുമായി, 4 പേർ പിടിയിൽ
പെൺകുട്ടിയുടെ പരാതിയിൽ അമ്മയ്ക്കും മകനുമെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജരിപത്ക പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Read Latest National News and Malayalam News
Also Read : അറുപതോളം യാത്രക്കാർ; താഴ്ചയിലേയ്ക്ക് മറിഞ്ഞ ബസ് മരത്തിലിടിച്ച് നിന്നു; നേര്യമംഗലത്ത് ഒഴിവായത് വൻ ദുരന്തം
പീഡനത്തിന് പിന്നാലെ അഭിഷേകിന്റെ അമ്മ രജനി (45) പല പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നെന്നും പരാതിയിലുണ്ട്. ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
Also Read : ഗൂഢല്ലൂരിലെ ജോലിക്കാരെയും കൊണ്ടുവരുന്നുവെന്ന് സന്ദേശം; ദമ്പതികൾ എത്തിയത് എംഡിഎംഎയുമായി, 4 പേർ പിടിയിൽ
പെൺകുട്ടിയുടെ പരാതിയിൽ അമ്മയ്ക്കും മകനുമെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജരിപത്ക പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Read Latest National News and Malayalam News