ഭോപ്പാല്‍: തനിക്ക് ലഭിച്ചത് വ്യാജ കൊവിഡ് ചികിത്സാ മരുന്നെന്ന് കേന്ദ്ര മന്ത്രിയുടെ സഹോദരനും മധ്യപ്രദേശിലെ എംഎൽഎയുമായ ജലാംസിങ്. ജബൽപൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തനിക്ക് വ്യാജ മരുന്ന് ലഭിച്ചതെന്നാണ് എംഎൽഎയുടെ പരാതി. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് അദ്ദേഹം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങിന്‍റെ സഹോദരനാണ് ജലാംസിങ് പട്ടേൽ. വ്യാജ മരുന്നിന് പിന്നിൽ ജില്ലയിലെ റാക്കറ്റാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് എംഎൽഎ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജലാംസിങ് കൊവിഡ് ബാധിതനായത്. താന്‍ വ്യാജ കൊവിഡ് ചികിത്സാ മരുന്നിന്‍റെ ഇരയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Also Read : 'ധാർമികമായും സാമൂഹികമായും ലിവിൻ ടുഗെദർ തെറ്റ്'; കമിതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി
ഏപ്രിൽ 17ന് കൊവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട തനിക്ക് 12 തവണയാണ് വ്യാജ മരുന്ന് കുത്തിവെച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധയെത്തുടർന്ന് ഒരു ബന്ധു മരിച്ചിരുന്നെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം വ്യാജ മരുന്നിന്‍റെ പ്രശ്നം ജനങ്ങളിൽ അവിശ്വാസം സൃഷ്ടിച്ചെന്നും പറയുന്നു.
Also Read : ഒറ്റ ഡോസ് റഷ്യൻ വാക്സിൻ ഉടൻ ഇന്ത്യയിൽ; സ്പുട്നിക് ലൈറ്റിന് ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കാൻ അപേക്ഷ
"ഈ പ്രശ്നം അവസാനിപ്പിക്കുന്നതിനായി ഞാൻ പോരാടും. വ്യാജ റാക്കറ്റിന് ഇരകളായവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോടതിയിൽ പോകും. മധ്യപ്രദേശ് അസംബ്ലിയിലും ഇക്കാര്യം ഉന്നയിക്കും. വിഷയം കേന്ദ്ര സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം" പട്ടേൽ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ജബൽപൂർ പോലീസ് മേധാവിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read : 'ധാർമികമായും സാമൂഹികമായും ലിവിൻ ടുഗെദർ തെറ്റ്'; കമിതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി
ഏപ്രിൽ 17ന് കൊവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട തനിക്ക് 12 തവണയാണ് വ്യാജ മരുന്ന് കുത്തിവെച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധയെത്തുടർന്ന് ഒരു ബന്ധു മരിച്ചിരുന്നെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം വ്യാജ മരുന്നിന്‍റെ പ്രശ്നം ജനങ്ങളിൽ അവിശ്വാസം സൃഷ്ടിച്ചെന്നും പറയുന്നു.
Also Read : ഒറ്റ ഡോസ് റഷ്യൻ വാക്സിൻ ഉടൻ ഇന്ത്യയിൽ; സ്പുട്നിക് ലൈറ്റിന് ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കാൻ അപേക്ഷ
"ഈ പ്രശ്നം അവസാനിപ്പിക്കുന്നതിനായി ഞാൻ പോരാടും. വ്യാജ റാക്കറ്റിന് ഇരകളായവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോടതിയിൽ പോകും. മധ്യപ്രദേശ് അസംബ്ലിയിലും ഇക്കാര്യം ഉന്നയിക്കും. വിഷയം കേന്ദ്ര സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം" പട്ടേൽ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ജബൽപൂർ പോലീസ് മേധാവിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.