മുംബൈ: റിപബ്ലിക് ടിവി തലവൻ അര്‍ണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടും നിയമനടപടി സ്വീകരിക്കാൻ മടിക്കുന്നതിനെതിരെ പുതിയ നീക്കവുമായി കോൺഗ്രസ്. അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുബൈ കോൺഗ്രസ് ഘടകം പോലീസിൽ പരാതി നൽകി. Also Read: 89% ആത്മവിശ്വാസം; തീവ്ര വൈറസിലും കരുത്ത് തെളിയിച്ച് നൊവാവാക്സ്; നിർമിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ റീജിയണൽ കോൺഗ്രസ് പ്രസിഡൻ്റ് ഭായ് ജഗ്താപ്, വർക്കിംഗ് പ്രസിഡൻ്റ് ചരൺ സിംഗ് സപ്ര എന്നിവരാണ് അർണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതി പോലീസിൽ നൽകിയത്. മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങിനാണ് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. പരാതിയിലെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് കാണിച്ച റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുൻപ് പരംബീർ സിങ് മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അർണബ് നേരിട്ട് രംഗത്തുവന്നിരുന്നു.
അതീവ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അർണബിനെതിരെ കേസെടുക്കാനോ അന്വേഷണത്തിന് ഉത്തരവിടാനോ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും, അത് എന്ത് കൊണ്ടാണെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചിരുന്നു.
Also Read: വിമര്‍ശനമല്ല, സ്വന്തം നടപടികളാണ് കോടതിയുടെ വിശ്വാസ്യത തീരുമാനിക്കുന്നത്; വിടാതെ കുനാല്‍ കംറ
അര്‍ണബ് ഗോസ്വാമിയും ബാർക് സിഇഒ പാർഥ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തു വന്നതോടെയാണ് വിവാദങ്ങൾ ശക്തമായത്. ബാലകോട്ട് വ്യോമാക്രമണം, പുൽവാമ ആക്രമണം എന്നിവയുൾപ്പെടെയുള്ള നിർണായകമായ കാര്യങ്ങളാണ് പുറത്തുവന്നത്. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ വിവരങ്ങൾ അർണബിന് എങ്ങനെ ലഭിച്ചുവെന്നാണ് ആരോപണം.
മുംബൈ റീജിയണൽ കോൺഗ്രസ് പ്രസിഡൻ്റ് ഭായ് ജഗ്താപ്, വർക്കിംഗ് പ്രസിഡൻ്റ് ചരൺ സിംഗ് സപ്ര എന്നിവരാണ് അർണബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതി പോലീസിൽ നൽകിയത്. മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങിനാണ് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. പരാതിയിലെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് കാണിച്ച റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുൻപ് പരംബീർ സിങ് മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അർണബ് നേരിട്ട് രംഗത്തുവന്നിരുന്നു.
അതീവ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അർണബിനെതിരെ കേസെടുക്കാനോ അന്വേഷണത്തിന് ഉത്തരവിടാനോ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും, അത് എന്ത് കൊണ്ടാണെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചിരുന്നു.
Also Read: വിമര്‍ശനമല്ല, സ്വന്തം നടപടികളാണ് കോടതിയുടെ വിശ്വാസ്യത തീരുമാനിക്കുന്നത്; വിടാതെ കുനാല്‍ കംറ
അര്‍ണബ് ഗോസ്വാമിയും ബാർക് സിഇഒ പാർഥ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തു വന്നതോടെയാണ് വിവാദങ്ങൾ ശക്തമായത്. ബാലകോട്ട് വ്യോമാക്രമണം, പുൽവാമ ആക്രമണം എന്നിവയുൾപ്പെടെയുള്ള നിർണായകമായ കാര്യങ്ങളാണ് പുറത്തുവന്നത്. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ വിവരങ്ങൾ അർണബിന് എങ്ങനെ ലഭിച്ചുവെന്നാണ് ആരോപണം.