മുംബൈ : കൂടെ കിടക്കുന്നത് എതിർത്ത ഭാര്യയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ മലാഡിലാണ് ഞെട്ടിക്കുന്ന സംഭവം. ക്രൂര കൃത്യത്തിന് പിന്നാലെ 58കാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിജയമാല എന്ന48കാരിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്യാൻദേവ് ഗണപത് എന്നയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. ഒപ്പം കിടക്കുന്നത് എതിർത്തതിന് ഭാര്യയുമായി താൻ വഴക്കിട്ടെന്നും ആ ദേഷ്യത്തിലാണ് കൊന്നതെന്നുമാണ് ഗ്യാൻദേവ് പറയുന്നത്.
Also Read : സർക്കാർ പദ്ധതി തുടങ്ങവെ ഹൈന്ദവ മതാചാരപ്രകാരം പൂജ; തടഞ്ഞ് ഡിഎംകെ എംപി; മറ്റ് മതങ്ങങ്ങളിലെ പുരോഹിതർ എവിടെയെന്ന് ചോദ്യം
"കൂടെ കിടക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. വാക്ക് തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഭർത്താവ് വിജയമാലയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു." കേസ് രജിസ്റ്റർ ചെയ്ത മാൽവാനി പോലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read : 'ഇന്ത്യയിൽ ആദ്യം'; എസ്എംഎ രോഗത്തിന് സർക്കാർ മേഖലയിൽ സൗജന്യമായി മരുന്ന് നൽകി കേരളം
വിജയമാല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചോര വാർന്ന് ഭാര്യ മരിക്കുന്നത് കണ്ട് നിന്ന പ്രതി ഇതിന് പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തേക്ക് പോലീസ് കുതിച്ചെത്തിയെങ്കിലും വിജയമാലയെ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
Also Read : സർക്കാർ പദ്ധതി തുടങ്ങവെ ഹൈന്ദവ മതാചാരപ്രകാരം പൂജ; തടഞ്ഞ് ഡിഎംകെ എംപി; മറ്റ് മതങ്ങങ്ങളിലെ പുരോഹിതർ എവിടെയെന്ന് ചോദ്യം
"കൂടെ കിടക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. വാക്ക് തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഭർത്താവ് വിജയമാലയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു." കേസ് രജിസ്റ്റർ ചെയ്ത മാൽവാനി പോലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read : 'ഇന്ത്യയിൽ ആദ്യം'; എസ്എംഎ രോഗത്തിന് സർക്കാർ മേഖലയിൽ സൗജന്യമായി മരുന്ന് നൽകി കേരളം
വിജയമാല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചോര വാർന്ന് ഭാര്യ മരിക്കുന്നത് കണ്ട് നിന്ന പ്രതി ഇതിന് പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തേക്ക് പോലീസ് കുതിച്ചെത്തിയെങ്കിലും വിജയമാലയെ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.