ന്യൂഡൽഹി: കൊവിഡ് ശക്തമായി രണ്ടാം വരവ് അറിയിച്ച സാഹചര്യത്തിലും കുംഭമേള നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് മുംബൈ മേയർ കിഷോരി പെഡ്നേക്കർ. കുംഭമേള കഴിഞ്ഞ് പോകുന്നവർ കൊവിഡ് പ്രസാദം പോലെ കൊണ്ടുപോകുമെന്നാണ് മേയറുടെ വിമർശനം. കുഭമേള കഴിഞ്ഞു വരുന്നവർ സ്വന്തം ചെലവിൽ ക്വാറന്റൈനിൽ കഴിയണമെന്നും മേയർ പറഞ്ഞു.
"കുംഭമേള കഴിഞ്ഞു വരുന്നവർ അവരുടെ സംസ്ഥാനങ്ങളിൽ കൊറോണ പ്രസാദം പോലെ വിതരണം ചെയ്യും. ഈ ആളുകളുടെ ക്വാറന്റൈൻ ചെലവ് സർക്കാർ വഹിക്കരുത്. കുംഭമേള കഴിഞ്ഞു വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്." കിഷോരി പറഞ്ഞു.
മുംബൈയിലെ 95 ശതമാനം ആളുകളും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട് ശേഷിക്കുന്ന അഞ്ച് ശതമാനം ആളുകളാണ് മറ്റുള്ളവർക്ക് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മുംബൈ മേയർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്നും അവര്‍ വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുംഭമേളയ്ക്കെത്തിയ ആളുകൾക്കിടയിൽ രോഗവ്യാപനം ശക്തമാണ്. ഷാഹി സ്നാൻ എന്നറിയപ്പെടുന്ന ചടങ്ങിൽ ആയിരങ്ങളാണ് ഒന്നിച്ച് പങ്കെടുത്തത്. ഷാഹി സ്നാൻ കഴിഞ്ഞ പശ്ചാത്തലത്തിൽ കുംഭമേള പ്രതീകാത്മക രീതിയിൽ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്.
"കുംഭമേള കഴിഞ്ഞു വരുന്നവർ അവരുടെ സംസ്ഥാനങ്ങളിൽ കൊറോണ പ്രസാദം പോലെ വിതരണം ചെയ്യും. ഈ ആളുകളുടെ ക്വാറന്റൈൻ ചെലവ് സർക്കാർ വഹിക്കരുത്. കുംഭമേള കഴിഞ്ഞു വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്." കിഷോരി പറഞ്ഞു.
മുംബൈയിലെ 95 ശതമാനം ആളുകളും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട് ശേഷിക്കുന്ന അഞ്ച് ശതമാനം ആളുകളാണ് മറ്റുള്ളവർക്ക് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മുംബൈ മേയർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്നും അവര്‍ വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുംഭമേളയ്ക്കെത്തിയ ആളുകൾക്കിടയിൽ രോഗവ്യാപനം ശക്തമാണ്. ഷാഹി സ്നാൻ എന്നറിയപ്പെടുന്ന ചടങ്ങിൽ ആയിരങ്ങളാണ് ഒന്നിച്ച് പങ്കെടുത്തത്. ഷാഹി സ്നാൻ കഴിഞ്ഞ പശ്ചാത്തലത്തിൽ കുംഭമേള പ്രതീകാത്മക രീതിയിൽ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്.