മുംബൈ: മുംബൈയിലെ കനത്ത മഴയിൽ മരണം 21 ആയി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. റെയിൽ - റോഡ് ഗതാഗതവും താറുമാറായി. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ മലാഡിൽ മതിൽ ഇടിഞ്ഞു വീണാണ് 13 പേര് മരിച്ചത്. നാലു പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇവിടെ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമെ കല്യാണിന് സമീപം സ്കൂള്‍ മതിൽ ഇടിഞ്ഞു വീണും 3 പേര് മരിച്ചു. പൂനെയിലും മതിൽ ഇടിഞ്ഞു വീണ് 5 പേര് മരണപ്പെട്ടിട്ടുണ്ട്.
മുംബൈയ്ക്ക് പുറമെ സമീപ ജില്ലകളായ പാൽഘര്‍, താനെ, റായ്ഗഡ് എന്നിവിടങ്ങളിലും ഇന്ന് മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇത് അഞ്ചാം ദിവസമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി മഴ പെയ്യുന്നത്. നഗരത്തിൽ നലസോപര ഉള്‍പ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറി നിറഞ്ഞതോടെ സബര്‍ബൻ ട്രെയിൻ ഗതാഗതവും മിക്ക കേന്ദ്രങ്ങളിലും തടസ്സപ്പെട്ടു.
ജൂലൈ 2, 4, 5 തീയതികളിൽ താനെ, പാൽഘര്‍ ജില്ലകളോട് ചേര്‍ന്ന പ്രദേശങ്ങളിൽ അതിതീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈ 3 മുതൽ 5 വരെയുള്ള തീയതികളിൽ മുംബൈയിൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 200 മില്ലി മീറ്ററിലധികം മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
കനത്ത മഴയ്ക്കിടെ ലാൻഡിങിന് ശ്രമിച്ച ഒരു സ്പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേയും അടച്ചു. റൺവേയുടെ അറ്റത്ത് വിമാനം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രണ്ടാം റൺവേ പ്രവര്‍ത്തനക്ഷമമാണെങ്കിലും വിമാനങ്ങള്‍ വൈകാൻ സാധ്യതയുണ്ട്.
പത്തു വര്‍ഷത്തിനിടെ മുംബൈയിലുണ്ടായ ഏറ്റവും വലിയ മഴയാണിത്. വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ആളുകള്‍ വീടുകള്‍ക്കുള്ളിൽ കഴിയണമെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.
മുംബൈയ്ക്ക് പുറമെ സമീപ ജില്ലകളായ പാൽഘര്‍, താനെ, റായ്ഗഡ് എന്നിവിടങ്ങളിലും ഇന്ന് മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇത് അഞ്ചാം ദിവസമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി മഴ പെയ്യുന്നത്. നഗരത്തിൽ നലസോപര ഉള്‍പ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറി നിറഞ്ഞതോടെ സബര്‍ബൻ ട്രെയിൻ ഗതാഗതവും മിക്ക കേന്ദ്രങ്ങളിലും തടസ്സപ്പെട്ടു.
ജൂലൈ 2, 4, 5 തീയതികളിൽ താനെ, പാൽഘര്‍ ജില്ലകളോട് ചേര്‍ന്ന പ്രദേശങ്ങളിൽ അതിതീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈ 3 മുതൽ 5 വരെയുള്ള തീയതികളിൽ മുംബൈയിൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 200 മില്ലി മീറ്ററിലധികം മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
കനത്ത മഴയ്ക്കിടെ ലാൻഡിങിന് ശ്രമിച്ച ഒരു സ്പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേയും അടച്ചു. റൺവേയുടെ അറ്റത്ത് വിമാനം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രണ്ടാം റൺവേ പ്രവര്‍ത്തനക്ഷമമാണെങ്കിലും വിമാനങ്ങള്‍ വൈകാൻ സാധ്യതയുണ്ട്.
പത്തു വര്‍ഷത്തിനിടെ മുംബൈയിലുണ്ടായ ഏറ്റവും വലിയ മഴയാണിത്. വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ആളുകള്‍ വീടുകള്‍ക്കുള്ളിൽ കഴിയണമെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.