ആപ്പ്ജില്ല

ബിഎസ്എഫ് ജവാന്റെ കൊല 'കയ്യബദ്ധമെന്ന്' ബംഗ്ലാദേശ്

കയ്യബദ്ധത്തിലാണ് വെടിയുതിർത്തതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി. ബംഗ്ലാദേശ് സൈന്യത്തിന്റെ വെടിവെയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Samayam Malayalam 19 Oct 2019, 8:23 pm
ന്യൂഡൽഹി: ബിഎസ്എഫ് ജവാന്റെ കൊലപാതകത്തിനുശേഷം പ്രതികരിച്ച് ബംഗ്ലാദേശ്. ജവാന്റെ കൊലപാതകം കയ്യബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി അസാദ്ഉസ്മാൻ ഖാൻ പറഞ്ഞു. ആവശ്യമെങ്കിൽ അമിത് ഷായുമായി സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam bsf


ബംഗ്ലാദേശ് സൈനികന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാൻ വിജയ്ഭൻ സിങ് കൊല്ലപ്പെടുകയും രാജ്വീർ യാദവ് എന്ന ബിഎസ്എഫ് സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം.

അതിർത്തിയിലെ പദ്മ നദിയിൽനിന്നും മീൻ പിടിച്ച മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് സേന പിടികൂടിയതിനെത്തുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇവരിൽ രണ്ടുപേരെ വിട്ടയക്കുകയും മുർഷിദാബാദ് സ്വദേശി പ്രണബ് മണ്ഡലിനെ തടഞ്ഞുവെക്കുകയും ചെയ്തു.

മടങ്ങിയെത്തിയ മത്സ്യതൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ബിഎസ്എഫ് കമാൻഡറുടെ നേതൃത്വത്തിൽ ആറംഗ സംഘം നദികടന്ന് ബംഗ്ലാദേശ് സേനയെ സമീപിച്ചു. ഇതേത്തുടർന്ന് ബംഗ്ലാദേശ് സേന ബിഎസ്എഫ് ജവാന്മാരെ തടഞ്ഞുവെച്ചു. പ്രശ്നം ഗുരുതരമായതിനെത്തുടർന്ന് ബിഎസ്എഫ് സംഘം ബോട്ടിൽ മടങ്ങവെ ബംഗ്ലാദേശ് സേനാംഗം സയ്ദ് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് വിജയ് കൊല്ലപ്പെട്ടത്. ബോട്ട് നിയന്ത്രിക്കുകയായിരുന്ന രാജ്വീർ യാദവിന് വെടിയേറ്റെങ്കിലും അദ്ദേഹം ബോട്ട് കരയ്ക്കടുപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്