ലഖ്നൌ: എതിരാളികളുടെ തല്ലുമേടിച്ച് കരഞ്ഞുകൊണ്ടു വരരുത്. അവരെ വകവരുത്തിയിട്ടുവരൂ. നമുക്കത് കൈകാര്യം ചെയ്യാം. ഉത്തർപ്രദേശിലെ പുർവ്വഞ്ചൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ രാജാ റാം യാദവ് വിദ്യാർത്ഥികളെ ഉപദേശിച്ചത് ഇങ്ങനെയാണ്.
ഗാസിപൂരിലെ കോളജിലാണ് വൈസ് ചാൻസിലർ വിവാദ പ്രസ്താവന നടത്തിയത്. നിങ്ങൾ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണെങ്കിൽ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ വരരുത്. നിങ്ങൾ സംഘർഷത്തിൽ ഏർപ്പെട്ടാൽ എതിരാളിയെ നന്നായി മർദ്ദിക്കുക കൊല്ലാൻ കഴിയുമെങ്കിൽ കൊന്നേക്കുക. പിന്നിടീ നമുക്കത് കൈകാര്യം ചെയ്യാം- യാദവ് പറഞ്ഞു.
അതേസമയം ശനിയാഴ്ച വൈകിട്ട് ഗാസീപൂരിൽ പോലീസുകാരൻ ജനക്കൂട്ടത്തിന്റെ കല്ലേറേറ്റ് കൊല്ലപ്പെട്ടത് യാദൃശ്ചികമായി. അലഹാബാദ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന രാജാ റാം യാദവ് 2017 ഏപ്രിലിലാണ് വൈസ് ചാൻസിലറായി ചുമതലയേറ്റത്.
ഗാസിപൂരിലെ കോളജിലാണ് വൈസ് ചാൻസിലർ വിവാദ പ്രസ്താവന നടത്തിയത്. നിങ്ങൾ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണെങ്കിൽ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ വരരുത്. നിങ്ങൾ സംഘർഷത്തിൽ ഏർപ്പെട്ടാൽ എതിരാളിയെ നന്നായി മർദ്ദിക്കുക കൊല്ലാൻ കഴിയുമെങ്കിൽ കൊന്നേക്കുക. പിന്നിടീ നമുക്കത് കൈകാര്യം ചെയ്യാം- യാദവ് പറഞ്ഞു.
അതേസമയം ശനിയാഴ്ച വൈകിട്ട് ഗാസീപൂരിൽ പോലീസുകാരൻ ജനക്കൂട്ടത്തിന്റെ കല്ലേറേറ്റ് കൊല്ലപ്പെട്ടത് യാദൃശ്ചികമായി. അലഹാബാദ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന രാജാ റാം യാദവ് 2017 ഏപ്രിലിലാണ് വൈസ് ചാൻസിലറായി ചുമതലയേറ്റത്.