ആപ്പ്ജില്ല

മൊബൈല്‍ മോഷണമാരോപിച്ച്‌ ബാലന്‍റെ കൈവിരലുകള്‍ അറുത്തു

വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ സംഘത്തിൽ നിന്ന് കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് പിടിക്കുകയും വീണ്ടും ആക്രമണത്തിന് ഇരയാക്കുയായിരുന്നു

TNN 8 Jun 2017, 12:21 pm
മിഡ്‌നാപ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് മുസ്ലിം ബാലനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദ്ദിച്ച് നാല് കൈവിരലുകള്‍ അറുത്തെടുത്തു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്.
Samayam Malayalam muslim boy 11 has fingers chopped off for allegedly stealing a mobile
മൊബൈല്‍ മോഷണമാരോപിച്ച്‌ ബാലന്‍റെ കൈവിരലുകള്‍ അറുത്തു


പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തിലുള്ള എസ്‌കെ റഫീക് എന്നയാളുടെ 11 വയസ്സുള്ള മകനായ എസ്‌കെ ഇസ്മായിലാണ് ഈ ക്രൂരതക്ക് ഇരയായത്. സംഭവത്തിനു ശേഷം ജൂണ്‍ 3 മുതൽ ബാലനെ കാണാതായി. പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ ഭര്‍ത്താവായ ജയന്ത മൈതി എന്ന വ്യക്തിയാണ് ആക്രമണത്തിന് മുന്‍കൈ എടുത്തത്.



വീഡിയോക്ക് കടപ്പാട്: ടുസർക്കിൾസ് ടിവി

ഗൗരംഗ്പൂര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ക്ലബ് അംഗങ്ങളും മറ്റുള്ളവരും കാക്കാജിയ മൈതാന്‍ മൈതി ടൗണില്‍ നിന്നാണ് ഇസ്മയിലിനെ പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ചത്. ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ക്രൂര മര്‍ദ്ദനം നടന്നത്. വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ സംഘത്തിൽ നിന്ന് കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് പിടിക്കുകയും വീണ്ടും ആക്രമണത്തിന് ഇരയാക്കുയായിരുന്നു. അതിനു ശേഷമാണ് ബാലനെ കാണാതായത്. ബാലനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ എസ്‌കെ റഫീക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ പോലീസിന് കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Muslim boy, 11, has fingers chopped off for allegedly stealing a mobile, missing for past four days

In a shocking case of mob trial, an 11-year-old Muslim boy was stripped naked and four of his fingers chopped off for allegedly stealing a mobile phone in East Medinipur, West Bengal. The boy has since gone missing.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്