ആപ്പ്ജില്ല

കൊറോണ പരത്തുന്നെന്ന് ആരോപണം; മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

Samayam Malayalam 9 Apr 2020, 11:20 pm
ന്യൂഡല്‍ഹി: കൊറോണവൈറസ് പരത്തുന്നെന്ന് ആരോപിച്ച് മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം. നോര്‍ത്ത് ഡല്‍ഹിയിലെ ബവാനയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ ദില്‍ഷാദ് അലിയെയാണ് ക്രൂരമായി തല്ലിചതച്ചത്.
Samayam Malayalam Coronavirus (3)


ഇയാള്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം പോലീസ് തള്ളി. ഇയാള്‍ കൊറോണ ക്വാറന്റീന്‍ കേന്ദ്രത്തിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. ബവാന പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഹരേവ്‌ലി സ്വദേശിയാണ് ദില്‍ഷദ്.

ഇയാള്‍ നിലവില്‍ എല്‍എന്‍ജെപി ആശുപത്രിയിലെ ക്വാറന്റൈയ്‌നില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നവീന്‍, പ്രശാന്ത്, പ്രമോദ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദില്‍ഷദിന് വൈറസ് ബാധയുടെ ലക്ഷണം ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദില്‍ഷദും കൂട്ടുകാരും ഗ്രാമത്തിലേക്ക് വൈറസ് പരത്താനായി വരുന്നുണ്ടെന്ന് തരത്തില്‍ കിംവദന്തികള്‍ പരക്കുന്നുണ്ടായിരുന്നു. പഴങ്ങളിലും പച്ചക്കറികളിലൂടെ വൈറസ് പരത്താനാണ് ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു അപവാദപ്രചാരണം. ഇതിനെതുടര്‍ന്ന്, ദില്‍ഷദിനെ കുറേപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതേതുടര്‍ന്നാണ്, പോലീസ് കേസെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്