ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു കൊച്ചു ഗ്രാമമായ നയാബന്‍സിലെ മുസ്ലീമുകള്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ നാടുവിടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ മുമ്പ് ഇങ്ങനെയായിരുന്നില്ലെന്നും വളരെ നല്ലരീതിയിലായിരുന്നുവെന്നും സന്തോഷം വന്നാലും സന്താപം വന്നാലും ഹിന്ദുക്കളും മുസ്ലീമുകളും ഒരുമിച്ചായിരുന്നുവെന്നുമാണ് ഇവിടുത്തെ ജനങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത്. ബിജെപി അധികാരത്തിലെത്തിയശേഷം കഴിഞ്ഞ രണ്ട് വര്‍ഷമെടുത്ത് നോക്കിയാൽ ഗ്രാമത്തിലെ മുസ്ലീമുകളും ഹിന്ദുക്കളും അകന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും ഇവര്‍ പറയുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ചിലര്‍ ഗ്രാമം വിട്ടു പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും മാധ്യമങ്ങള്‍ പറയുന്നു.
ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ കൂടുതല്‍ മോശമാകുമെന്നാണ് അവരുടെ വാദം. ബിജെപി അനുകൂലമായി എക്‌സിറ്റ് പോളുകള്‍ ഞായറാഴ്ച പുറത്തുവന്നതിന് വന്നതിന് പിന്നാലെയാണ് റോയിറ്റേഴ്‌സിനോട് ഗ്രാമത്തിലെ മുസ്ലീമുകള്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
മോദിയും യോഗിയും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ എല്ലാം നശിപ്പിച്ചുവെന്നും ഹിന്ദുക്കളേയും മുസ്ലീമുകളേയും ഭിന്നിപ്പിച്ചുവെന്നുമാണ് ഇവിടുത്തെ മുസ്ലീമുകള്‍ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് പുറത്തുവിട്ടിരിക്കുന്ന വിവരം.
ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ കൂടുതല്‍ മോശമാകുമെന്നാണ് അവരുടെ വാദം. ബിജെപി അനുകൂലമായി എക്‌സിറ്റ് പോളുകള്‍ ഞായറാഴ്ച പുറത്തുവന്നതിന് വന്നതിന് പിന്നാലെയാണ് റോയിറ്റേഴ്‌സിനോട് ഗ്രാമത്തിലെ മുസ്ലീമുകള്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
മോദിയും യോഗിയും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ എല്ലാം നശിപ്പിച്ചുവെന്നും ഹിന്ദുക്കളേയും മുസ്ലീമുകളേയും ഭിന്നിപ്പിച്ചുവെന്നുമാണ് ഇവിടുത്തെ മുസ്ലീമുകള്‍ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് പുറത്തുവിട്ടിരിക്കുന്ന വിവരം.