ബെംഗലൂരു: കർണാടകയിലെ മുംസ്ലിങ്ങൾ ബിജെപിക്കൊപ്പം ചേരണമെന്ന് കോൺഗ്രസ് നേതാവ് റോഷൻ ബെയ‍്‍ഗ്. സംസ്ഥാനത്തെ ന്യൂനപക്ഷ പ്രതിനിധി കൂടിയായ അദ്ദേഹം കോൺഗ്രസിനെതിരെ വൻ കലാപക്കൊടിയാണ് ഉയർത്തുന്നത്. കോൺഗ്രസ് മുസ്ലിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ പാർട്ടി വിട്ടേക്കുമെന്ന സൂചന നൽകിയാണ് റോഷൻ ബെയ‍്‍ഗ് പ്രസ്താവന നടത്തിയത്. ഒരേ പാർട്ടിയെ തന്നെ എക്കാലത്തും വിശ്വസിക്കണമെന്ന് നിർബന്ധമില്ല. എൻഡിഎ അധികാരത്തിൽ തിരികെ വരികയാണെങ്കിൽ സാഹചര്യത്തിന് അനുസരിച്ച് മുസ്ലിങ്ങൾ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ നിലയ്ക്ക് കാരണം കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടുമോയെന്ന കാര്യം വരുംദിവസങ്ങളിൽ അറിയിക്കുമെനന്നും ബെയ‍്‍ഗ് കൂട്ടിച്ചേർത്തു.
"കെസി വേണുഗോപാൽ വെറും കോമാളിയാണ്. വളരെ മോശമായാണ് സിദ്ധരാമയ്യയെ പോലുള്ളവർ പെരുമാറുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ വൻപരാജയമാണ്. ഇതെല്ലാം പറയേണ്ടി വരുന്നതിൽ രാഹുൽ ഗാന്ധിയോട് ക്ഷമ ചോദിക്കുന്നു," ബെയ‍്‍ഗ് തുറന്നടിച്ചു.
സംസ്ഥാനത്തെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ നിലയ്ക്ക് കാരണം കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടുമോയെന്ന കാര്യം വരുംദിവസങ്ങളിൽ അറിയിക്കുമെനന്നും ബെയ‍്‍ഗ് കൂട്ടിച്ചേർത്തു.
"കെസി വേണുഗോപാൽ വെറും കോമാളിയാണ്. വളരെ മോശമായാണ് സിദ്ധരാമയ്യയെ പോലുള്ളവർ പെരുമാറുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ വൻപരാജയമാണ്. ഇതെല്ലാം പറയേണ്ടി വരുന്നതിൽ രാഹുൽ ഗാന്ധിയോട് ക്ഷമ ചോദിക്കുന്നു," ബെയ‍്‍ഗ് തുറന്നടിച്ചു.