ആപ്പ്ജില്ല

പ്രതിഷേധങ്ങൾ ഫലം കണ്ടു։ നാഗാലാന്റിൽ പട്ടി ഇറച്ചിക്ക് നിരോധനം

അസം, പശ്ചിമ ബംഗാൾ അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും നായകളെ അനധീകൃതമായി കടത്തി വന്ന വ്യാപാരവും ഇവിടെ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുപ്പതിനായിരത്തോളം നായകളെയാണ് വർഷന്തോറും ഇത്തരത്തില്‍ കൊന്നൊടുക്കുന്നത്

Samayam Malayalam 3 Jul 2020, 9:08 pm
കൊഹിമ։ നായ്ക്കളെ ഇറക്കുമതി ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നതിന് നാഗാലാന്റ് സർക്കാ‍രിന്റെ വിലക്ക്. അതിനൊപ്പം പട്ടിയിറച്ചിയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാകം ചെയ്തതും അല്ലാത്തതുമായ മാംസമാണ് വില്‍ക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam നാഗാലാന്റിൽ നായ ഇറച്ചിക്ക് നിരോധനം
നാഗാലാന്റിൽ നായ ഇറച്ചിക്ക് നിരോധനം


Also Read : ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവച്ചു; പുതിയ തീയതികൾ ഇങ്ങനെ

മുഖ്യമന്ത്രി നെഫ്യു റിയോയുടെ അധ്യക്ഷതയില്‍ നടന്ന ക്യാബിനെറ്റ് യോഗത്തിലാണ് ഇത്തരത്തില്‍ നിര്‍ണായകമായ തീരുമാനം എടുത്തത്. നാഗാലാന്റിന്റെ ചീഫ് സെക്രട്ടറി തെംജെന്‍ ടോയ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ, മിസോറാം സർക്കാരും മാര്‍ച്ചിൽ സമാനമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

വർഷന്തോറും മുപ്പതിനായിരത്തോളം നായകളെയാണ് നാഗാലാന്റിൽ കൊന്ന് ആഹാരമാക്കാറുള്ളത് എന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ട്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയില്‍ പട്ടിയെ ഭക്ഷിക്കുന്നത് നിയമപരമല്ലാത്ത സാഹചര്യത്തിലാണ് നാഗാലാന്റില്‍ ഇത്തരത്തില്‍ കൊന്നൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയം.

1960ലെ നിയമം അനുസരിച്ച് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിന് സാധിക്കുമെങ്കിലുും നാഗാലാന്റിലെ വ്യവസായികള്‍ അതിന് അനുവദിക്കുന്നില്ലെന്ന ആരോപണങ്ങള്‍ വളരെ കാലം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു.

Also Read : സംസ്ഥാനത്ത് സംമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് കൊവിഡ്։ ഏറ്റവും ഉയര്‍ന്ന് നിരക്ക്

നായകളുടെ മാംസം വില്‍ക്കുന്ന ദയനീയമായ നിലയിലുള്ള ചിത്രങ്ങള്‍ ഫിയാപോ എന്ന സംഘടന പുറത്തുവിട്ടിരുന്നു. നിയമവിരുദ്ധമായ നിരവധി അറവുശാലകള്‍ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇതിന് പുറമെ അയല്‍ സംസ്ഥാനങ്ങളായ അസമില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും നായകളെ കടത്തി കൊണ്ടുവരുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസമിൽ നിന്നും 50 രൂപയ്ക്ക് വാങ്ങി നാഗാലാന്റിലേക്ക് എത്തിച്ചതിന് ശേഷം 1000 രൂപ വിലയിട്ടാണ് പലപ്പോഴും വില്‍ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്