ബെംഗളൂരുവിൽ പുതിയ മെട്രോ ലൈനുകൾ 2023 സെപ്തംബർ മാസത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബൈയപ്പനഹള്ളി - കൃഷ്ണരാജപുരം ലൈനിലും കെംഗേരി-ചല്ലഘട്ട ലൈനിലും മെട്രോകൾ ഓടിത്തുടങ്ങും. നാഗസാന്ദ്ര - മഡിവാള എക്സ്പാൻഷൻ ഡിസംബർ മാസത്തോടെ പൂർത്തിയാകും. പുതിയ ആർവി റോഡ് - ബൊമ്മനഹള്ളി ലൈനും ഈ സമയമാകുമ്പോഴേക്ക് പ്രവർത്തനം തുടങ്ങും. കഴിഞ്ഞദിവസം സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് ഈ വികസനപരിപാടികളുടെ പൂർത്തീകരണം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.
ബെംഗളൂരു നമ്മ മെട്രോ ശൃംഖലയുടെ പർപ്പിൾ ലൈൻ വിഭാഗത്തിൽ വരുന്ന ചല്ലഘട്ട - കടുഗോഡി ലൈൻ സെപ്തംബറിൽ പൂര്‍ത്തീകരിക്കും. ഈ പാതയിൽ ഇതിനകം തന്നെ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്.
ബൈയപ്പനഹള്ളി - കൃഷ്ണരാജപുരം ലൈനിൽ ലോഡ് ടെസ്റ്റ് നടന്നുവരികയാണ്. രണ്ടിൽച്ചില്വാനം കിലോമീറ്റർ മാത്രം വരുന്ന ഈ സ്ട്രച്ചിന്റെ നിർമ്മാണം യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാകും. നിലവിൽ കെആർ പുരത്തേക്കുള്ള യാത്രക്കാർ ബൈയപ്പനഹള്ളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് ഫീഡർ സർവ്വീസുകളെ ആശ്രയിക്കുകയാണ്.
നിലവിൽ ബോംഗളൂരു മെട്രോയുടെ ആകെ പരിധി 69.66 കിലോമീറ്ററാണ്. 6.1 ലക്ഷം യാത്രക്കാരാണ് മെട്രോ സർവീസ് ഉപയോഗിക്കുന്നത്. പുതിയ ലൈനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ നമ്മ മെട്രോ കവർ ചെയ്യുന്ന ആകെ പരിധി 175.55 കിലോമീറ്ററായി മാറും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ റെയിൽ സിസ്റ്റമായി നമ്മ മെട്രോ മാറുകയാണെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു.
ഡൽഹി മെട്രോയുടെ ആകെ നീളം 348.12 കിലോമീറ്ററാണ്. കൊൽക്കത്ത മെട്രോയുടെ ദൈർഘ്യം 46.96 കിലോമീറ്റർ മാത്രമാണ്. 67.21 കിലോമീറ്ററാണ് ഹൈദരാബാദ് മെട്രോയുടെ ആകെ നീളം. ചെന്നൈ മെട്രോയുടെ ദൈർഘ്യം 54.65 കിലോമീറ്ററാണ്. മുംബൈ മെട്രോയുടെ ദൈർഘ്യം 46.5 കിലോമീറ്ററിൽ നിൽക്കുന്നു. കൊച്ചി മെട്രോ വെറും 27.4 കിലോമീറ്ററിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ബെംഗളൂരു നമ്മ മെട്രോ ശൃംഖലയുടെ പർപ്പിൾ ലൈൻ വിഭാഗത്തിൽ വരുന്ന ചല്ലഘട്ട - കടുഗോഡി ലൈൻ സെപ്തംബറിൽ പൂര്‍ത്തീകരിക്കും. ഈ പാതയിൽ ഇതിനകം തന്നെ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്.
ബൈയപ്പനഹള്ളി - കൃഷ്ണരാജപുരം ലൈനിൽ ലോഡ് ടെസ്റ്റ് നടന്നുവരികയാണ്. രണ്ടിൽച്ചില്വാനം കിലോമീറ്റർ മാത്രം വരുന്ന ഈ സ്ട്രച്ചിന്റെ നിർമ്മാണം യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാകും. നിലവിൽ കെആർ പുരത്തേക്കുള്ള യാത്രക്കാർ ബൈയപ്പനഹള്ളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് ഫീഡർ സർവ്വീസുകളെ ആശ്രയിക്കുകയാണ്.
നിലവിൽ ബോംഗളൂരു മെട്രോയുടെ ആകെ പരിധി 69.66 കിലോമീറ്ററാണ്. 6.1 ലക്ഷം യാത്രക്കാരാണ് മെട്രോ സർവീസ് ഉപയോഗിക്കുന്നത്. പുതിയ ലൈനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ നമ്മ മെട്രോ കവർ ചെയ്യുന്ന ആകെ പരിധി 175.55 കിലോമീറ്ററായി മാറും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ റെയിൽ സിസ്റ്റമായി നമ്മ മെട്രോ മാറുകയാണെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു.
ഡൽഹി മെട്രോയുടെ ആകെ നീളം 348.12 കിലോമീറ്ററാണ്. കൊൽക്കത്ത മെട്രോയുടെ ദൈർഘ്യം 46.96 കിലോമീറ്റർ മാത്രമാണ്. 67.21 കിലോമീറ്ററാണ് ഹൈദരാബാദ് മെട്രോയുടെ ആകെ നീളം. ചെന്നൈ മെട്രോയുടെ ദൈർഘ്യം 54.65 കിലോമീറ്ററാണ്. മുംബൈ മെട്രോയുടെ ദൈർഘ്യം 46.5 കിലോമീറ്ററിൽ നിൽക്കുന്നു. കൊച്ചി മെട്രോ വെറും 27.4 കിലോമീറ്ററിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.