കമര്‍പറ: താൻ വിദേശത്തു പോയതുകൊണ്ടാണ് ഇന്ത്യയുടെ പ്രധാന്യം വര്‍ദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുൻപ് ഇന്ത്യയെ കേള്‍ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും താൻ വിദേശയാത്രകള്‍ നടത്തിയതുകൊണ്ടാണ് ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചതെന്നും മോദി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയായ ശേഷം മോദി ധാരാളം വിദേശയാത്രകള്‍ നടത്തിയതിനെതിരെ പ്രതിപക്ഷം നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് മോദി ഇത്തരത്തിൽ പ്രതികരിക്കുന്നത്. ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് മമതാ ബാനര്‍ജി മോദിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
രാജ്യത്ത് 25 ഓളം സീറ്റുകളിൽ മാത്രം മത്സരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് പേലും പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെന്ന് മോദി വിമര്‍ശനമുന്നയിച്ചു. മൂന്ന് ഘട്ട പോളിങ് പൂര്‍ത്തിയായപ്പോള്‍ പശ്ചിമ ബംഗാളിൽ മമതാ ബാനര്‍ജിയുടെ രാഷ്ട്രീയം അവസാനിക്കുകയാമെന്നും മോദി വാദിച്ചു.
രാജ്യത്ത് 25 ഓളം സീറ്റുകളിൽ മാത്രം മത്സരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് പേലും പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെന്ന് മോദി വിമര്‍ശനമുന്നയിച്ചു. മൂന്ന് ഘട്ട പോളിങ് പൂര്‍ത്തിയായപ്പോള്‍ പശ്ചിമ ബംഗാളിൽ മമതാ ബാനര്‍ജിയുടെ രാഷ്ട്രീയം അവസാനിക്കുകയാമെന്നും മോദി വാദിച്ചു.