ആപ്പ്ജില്ല

വെട്ടുകിളി ആക്രമണത്തെ ഡ്രോണുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ച് ചെറുത്തു തോല്‍പിച്ചെന്ന് മോദി; മാധ്യമങ്ങൾ വാർത്തയാക്കിയില്ലെന്ന് വിമർശനം

കൊവിഡ്-19 കേസുകൾ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിൽ വെട്ടുകിളി ആക്രമണത്തെ ചെറുത്ത വാർത്തകൾ മാധ്യമങ്ങൾ ചർച്ച ചെയ്‌തില്ല. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു

Samayam Malayalam 29 Aug 2020, 6:03 pm
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തെ ഡ്രോണുകൾ അടക്കമുള്ള സാങ്കേതി വിദ്യകൾ ഉപയോഗിച്ച് ചെറുത്ത് തോൽപിക്കാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലിയ വിജയമാണ് ഇക്കാര്യത്തിൽ നമ്മൾ നേടിയത്. വെട്ടുകിളികളുടെ ആക്രമണത്തിൽ നിന്നും നമ്മുടെ കാർഷിക വിളകളെ സംരക്ഷിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി മോദി


Also Read: വളർത്ത് സിംഹങ്ങൾ വന്യജീവി സംരക്ഷകനെ കടിച്ചു കൊന്നു; ആക്രമണം ഭാര്യയുടെ മുന്നിൽ വെച്ച്

ഉത്തർപ്രദേശടക്കമുള്ള രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ വെട്ടുകിളി ആക്രമണം രൂക്ഷമായിരുന്നു. ഇവയെ നേരിടാൻ സാബ്രദായിക മാർഗങ്ങൾക്ക് കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഡ്രോൺ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഈ പരീക്ഷണത്തിൽ നമ്മൾ വിജയം കാണുകയും ചെയ്‌തു. ഡ്രോണുകൾ മാത്രമല്ല ഹെലികോപ്‌റ്ററുകളും ഉപയോഗിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യകൾ വിജയകരമായി ഉപയോഗിക്കാൻ നമുക്ക് സാധിച്ചത് മികച്ച പ്രവർത്തനങ്ങളിലൂടെയാണ്. വെട്ടുകിളി ആക്രമണത്തിൻ്റെ സൂചനകൾ ലഭിക്കുന്നതിന് മുൻപ് തന്നെ വിവിധ സംസ്ഥാനങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്ന് സാഹചര്യങ്ങൾ വീക്ഷിച്ചു. പ്രത്യേകം രൂപകൽപന ചെയ്‌ത സ്‌പ്രേ മിഷീനുകൾ വിതരണം ചെയ്‌തായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. ഉയരമുള്ള മരങ്ങളും ചെടികളും സംരക്ഷിക്കാൻ ഡ്രോണുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചെന്നും മോദി വ്യക്തമാക്കി.

Also Read: കൊവിഡ് രോഗമുക്തി നേടി അമിത് ഷാ։ വൈകാതെ ആശുപത്രി വിടും

ഉചിതമായ സമയത്തെടുത്ത ഈ തീരുമാനങ്ങളിലൂടെ രാജ്യത്തെ കർഷകരെ സംരക്ഷിക്കാൻ കഴിഞ്ഞു. കൊവിഡ്-19 കേസുകൾ രാജ്യത്ത് വാർത്തയായില്ലായിരുന്നുവെങ്കിൽ ഇതായിരിക്കുമായിരുന്നു പ്രധാന വാർത്ത. മാധ്യമങ്ങൾക്ക് ഒരാഴ്‌ച ചർച്ച നടത്താനും സാധിക്കുമായിരുന്നുവെന്നും ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്