ന്യൂഡൽഹി: കോയമ്പത്തൂര്‍ അവിനാശിയ്ക്ക് സമീപം കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 19 പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വേദന പങ്കുവെച്ചത്.
' തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നടന്ന ബസ് അപകടത്തിൽ വേദന രേഖപ്പെടുത്തുന്നു. തൻ്റെ പ്രാർഥനയും ചിന്തയും അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു' - എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also Read: കെഎസ്ആർടിസി ബസിൽ ലോറിയിടിച്ച് മരണം 19; പരിക്കേറ്റവരുടെ നില ഗുരുതരം
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ പെട്ടവർ ചികിൽസയിലാണ്. 10 പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ആര് എസ് 784 നമ്പര്‍ ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചായിരുന്നു അപകടം.
Also Read: മരിച്ചവർ എല്ലാവരും മലയാളികൾ; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും
ബസിലെ 12 സീറ്റുകളോളം ഇടിച്ച് തകര്‍ന്ന നിലയിലാണ്. ബസില്‍ 48 യാത്രക്കാരാണുണ്ടായിരുന്നുവെന്നാണ് ബുക്കിങ് വിവരങ്ങൾ. 10 പേര് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളുണ്ട്. പരിക്കേറ്റവര്‍ അവിനാശിയിലെയും തിരുപ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
' തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നടന്ന ബസ് അപകടത്തിൽ വേദന രേഖപ്പെടുത്തുന്നു. തൻ്റെ പ്രാർഥനയും ചിന്തയും അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു' - എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also Read: കെഎസ്ആർടിസി ബസിൽ ലോറിയിടിച്ച് മരണം 19; പരിക്കേറ്റവരുടെ നില ഗുരുതരം
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ പെട്ടവർ ചികിൽസയിലാണ്. 10 പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ആര് എസ് 784 നമ്പര്‍ ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചായിരുന്നു അപകടം.
Also Read: മരിച്ചവർ എല്ലാവരും മലയാളികൾ; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും
ബസിലെ 12 സീറ്റുകളോളം ഇടിച്ച് തകര്‍ന്ന നിലയിലാണ്. ബസില്‍ 48 യാത്രക്കാരാണുണ്ടായിരുന്നുവെന്നാണ് ബുക്കിങ് വിവരങ്ങൾ. 10 പേര് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളുണ്ട്. പരിക്കേറ്റവര്‍ അവിനാശിയിലെയും തിരുപ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.